താൾ:Kerala Bhasha Vyakaranam 1877.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

148

ചൊദ്യം: - ശബ്ദലങ്കാരം എങ്ങിനെ.

ഉത്തരം- അക്ഷരങ്ങളെയൊ പടങ്ങളെയൊ വാക്യങ്ങളുടെ ആദിക്കൊ അന്തത്തുങ്കലൊ ഇടയ്ക്കൊ ആവൎത്തിച്ച പ്രാസമാക്കി പ്രയൊഗിക്കുന്നതും വൃത്തങ്ങളാക്കി പ്രയൊഗിക്കുന്നതും ശബ്ദാലങ്കാരമാകുന്നു.

ആദ്യക്ഷരപ്രാസം:

മനസി പുനരിവനിലൊരു ഘനകുതുകമുണ്ടെങ്കിൽ
മാലയിട്ടാലും മടിക്കണ്ട ഭീമജെ

ദ്വിതീയക്ഷരപ്രാസം:

സന്തതം കലിദ്രുമെ വസിക്കും കലിയുഗം ചിന്തിച്ചു പറഞ്ഞിതു ദ്വാപരന്തന്നൊടെവം

പദാവൃത്തിപ്രാസം:

നാട്ടിൽ ഭൂപന്നരിയില്ലൊട്ടും
ഭക്തിക്കുമിവന്നരിയില്ലൊട്ടും;
കെറാൻ ഭൂപനു വാരണമുണ്ടാം
ചെന്നലിവനും വാരണമുണ്ടാം

അവിടെ അരി=ശത്രു, തണ്ഡുലം എന്നും വാരണം=ഗജം , തടവ എന്നും കെറുക= ആരൊഹണം,രാജധാനിയിൽ കടക്കുക എന്നും ശ്ലെഷസിദ്ധമാകുന്നു. ഇങ്ങനെ പല അലങ്കാരങ്ങളിലും അന്ന്യാലംകാരം സംസൃഷ്ട്മായി പ്രയൊഗിക്കാം,

അന്ത്യപ്രാസം:

വിധുമുഖിതന്നുടെയരികിൽ ചെന്നു
വിരവൊടു കാമനുമൊന്നു വളർന്നു
മമ മനമവളഥ ഝടുതി കവർന്നു
മനസി പരം പരിതൊഷമുയൎന്നു

ഇത്യാദി


188 ശബ്ദാലംകാരം എന്ന വിഭാഗവും ചേർത്താണ് അലങ്കാരങ്ങൽ ഇരുപത്തൊന്നു വിധമെന്നു നിർണ്ണയിച്ചിരിക്കുന്നത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/160&oldid=162105" എന്ന താളിൽനിന്ന് ശേഖരിച്ചത്