താൾ:Karthaveeryarjunavijayam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഞ്ഞിയും മഗ്നമാക്കും വെറ്റില നല്ല പാക്കും
നുകർന്നു കളിവാക്കും പറഞ്ഞങ്ങു തമ്മിൽ നോക്കും
തിരയതിൽ ചാടി നീന്തും നെറ്റിമേൽ കുറിച്ചാന്തും;
തഴുകി കാമഭ്രാന്തുപിടിച്ചപോലങ്ങു കാന്താ-
നാരീജനങ്ങളോടു വാരിയിൽ ക്രീഡകളും;
നേരമ്പോക്കല്ലാതൊരു നേരമിളക്കമില്ല;
ചിത്രയോധി പുനരിത്തൊഴിലെല്ലാം
തത്രനിന്നു ബത കണ്ടു കയർത്തും-
കൊണ്ടു പോന്നു ദശകണ്ഠനിരിക്കും
പാളയത്തിലഥ പുക്കു വണങ്ങി;
വർത്തമാനമറിയിച്ചൊരു നേരം
ക്രുദ്ധനാകിയ ദശാനനവീരൻ
ഭഷകൊണ്ടു ശിവപൂജനമദ്ധ്യേ-
ഭാഷണം വലിയ ദൂഷണമിങ്ങനെ
ചിത്രയോധിയൊടു സംസ്കൃതമായി-
ട്ടത്രമാത്രമരുൾചെയ്തു ദശാസ്യൻ;
"അർജ്ജുനസ്യ മയി കിം ബഹുമാനം
നാസ്തി തസ്യ ബഹുകഷ്ടമിദാനീം
ദുർജ്ജനസ്യ ഗുണദോഷവിചാരം
ദുല്ലഭം ജഗതി കിം കഥനീയം!
ശാസനം മമ നിശമ്യ ദുരാത്മാ
ഹസമേവ കൃതവാനവിവേകീ
അസ്തു തസ്യ ഭവനാദി സമസ്തം
വസ്തുനാശമുപയാസ്യതി നൂനം
പാകശാസനമുഖന്തദമന്ദം
നാകവാസി നിഖിലാസുരവൃന്ദം
യേന ഹസ്തവിദിതം സ ദശാസ്യോ
മാനുഷാദപി ച കിന്നു ബിഭേതി?
താം സമർപ്യ പരമേശ്വരപൂജാം
തൽസമീപമുപഗമ്യ ച ശീഘ്രം
ചന്ദ്രഹാസഭുജഗാമിഷമേനം
കല്പയാമി നഹി സംശയമദ്യ"
ഇങ്ങനെ സംസ്കൃതവാക്കു പറഞ്ഞും
തിങ്ങിനഭക്ത്യാ പൂജകൾ ചെയ്തും
കണ്ണുമടച്ചു ജപിച്ചു വസിക്കും
പൊണ്ണനിരിക്കും പടുകുഴിതന്നിൽ
വെള്ളം വന്നു കടന്നു തുടങ്ങി
വെള്ളപ്പട്ടു നനഞ്ഞു തുടങ്ങി;
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/17&oldid=161936" എന്ന താളിൽനിന്ന് ശേഖരിച്ചത്