താൾ:Karthaveeryarjunavijayam.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഘണഘണ ഘോഷം മണിയുടെ ഘോഷം
ഗണപതിബിംബം ഫണിപതിബിംബം
ഗുണമിയലുന്ന ഷഡാനനബിംബം
ശങ്കരശങ്കരിമാരുടെ വിഗ്രഹ-
സംഘവുമവിടെ നിരത്തിപ്പരിചൊടു
പുഷ്പാഞ്ജലിയും മന്ത്രജപങ്ങളു-
മീവക പൂജകൾ ചെയ്തു വസിച്ചാ-
നവികലഭക്തൻ നക്തഞ്ചരപതി,
ചിത്രയോധിയെ വിളിച്ചുരചെയ്തു;
"തത്ര ചെന്നു കൃതവീര്യജനാകും
ക്ഷത്രിയാധമനെ വേറെ വിളിച്ചഥ*
വർത്തമാനമറിയിച്ചു വരേണം;
'ഇപ്പടി നിന്നുടെ താന്തോന്നിത്തമ-
തിപ്പൊഴിതിവിടെ നടക്കയുമില്ല;
ചൊൽപ്പൊങ്ങും ദശകണ്ഠമഹേന്ദ്രൻ
കല്പിക്കുന്നതു കേട്ടേ പോവൂ
കപ്പം തരണം നമ്മുടെ നാട്ടിലി-
രിപ്പാനാഗ്രഹമുണ്ടെന്നാകിൽ
മുപ്പറയും പുനരെട്ടൊന്നും പല-
വൈപ്പുകളുണ്ടതു തന്നില്ലെങ്കിൽ
വെക്കം നിന്നുടെ നാടുംനഗരവു-
മൊക്കെപ്പാടെയടക്കും നിന്നുടെ
ധിക്കാരങ്ങളഹങ്കാരങ്ങളു-
മിക്കാലങ്ങളിൽ നമ്മൊടു കൂടാ;
യുദ്ധംചെയ്തു ജയിക്കാമെന്നൊരു
ബുദ്ധി നിനക്കു തരിമ്പുണ്ടങ്കിൽ
പത്തുശതം കരമുള്ളതിൽ വില്ലുമെ-
ടുത്തു പടയ്ക്കു പുറപ്പെട്ടാലും!'
ഇപ്രകാരമവനോടുരചെയ്തുട-
നല്പബുദ്ധിയുടെ ഭാവമറിഞ്ഞിഹ
സത്വരം വരിക സാധുമതേ! നീ!'
ചിത്രയോധിസചിവൻ സഹസാ ദശ-
വക്ത്രനെത്തൊഴുതുകൊണ്ടു നടന്നു;
തത്ര ഹേഹയനരേന്ദ്രനിരിക്കും
ചിത്രകാഞ്ചനമഹാപുരിപുക്കാൻ;
ധാർമ്മികനാകിയ നരവരനപ്പോൾ
നർമ്മദനദിയുടെ സലിലം തന്നിൽ
പെണ്മണിമാരോടൊരുമിച്ചമ്പൊടു
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/12&oldid=161931" എന്ന താളിൽനിന്ന് ശേഖരിച്ചത്