താൾ:Karnabhooshanam.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 അങ്ങുടനകാശവീഥിയിൽ നിന്നുണ്ടായ്
   മങ്ഗലമാമൊരു പുഷ്പവർഷം       870

 വജ്രിക്കു മുന്നിലകമ്പടിവന്നതാ
   മസ്സുമനസ്സുകളംഗഭൂവിൽ;

 അല്ലെങ്കിൽ വിണ്ണിലേ വൃക്ഷങ്ങൾ പൂക്കളാ-
   ലർച്ചിച്ചതാവാമപ്പുണ്യവാനെ !


XXX





 തൻദിനകാര്യാതിപാതത്താൽ മുന്നോട്ടും
   നന്ദനപ്രേമത്താൽ പിന്നിലോട്ടും

 ഒന്നുപോലപ്പുറമാകൃഷ്ടനായ് നിന്നാ-
   നന്വർത്ഥനാമാവാം ചിത്രഭാനു ,

 നക്ഷത്രയാമികർപൂർവാശാവക്ത്രത്തെ-
   യക്ഷമരായ് നിന്നു നോക്കിടുന്നു ,       880

 ഊരുക്കളില്ലാത്ത സൂതനു വൈകല്യം
   വേറിട്ടും മെയ്ക്കേതാൻ പറ്റുകയോ ?

 പംഗുക്കളാകയോ പച്ചക്കുതിരക-
   ളെങ്ങർക്കൻ സാമയികാഗ്രയായി ?

 പുത്രനെക്കാണ്മാൻ താൻപോകയോ ചെയ്തതീ
   നിദ്രയ്ക്കു ജാഗരം വന്നീലല്ലോ"

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/51&oldid=161875" എന്ന താളിൽനിന്ന് ശേഖരിച്ചത്