താൾ:Karnabhooshanam.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ഏവൻ തൻ വാഹത്തിൻ കോളാമ്പിയാകയാൽ
    ഭൂവിതു സർവസസ്യാഢ്യയായി;

 അദ്ദേവൻ പ്രീതനായ് താൻതന്നെ മുന്നിൽവ-
    ന്നർത്ഥിക്കിലിപ്പുറമെന്തുവേണം ?        680

 ഭാരതഭൂതലമൗദാര്യസസ്യത്തിൻ-
    വാരുറ്റ കേദാരം പണ്ടുപണ്ടേ;

 ആമൂലമാശിഖമാത്തത്ത്വം കണുവൻ
    ജീമൂതവാഹനൻ വീണ്ടും വീണ്ടും !

 ഇദ്ദിനം തൻകരമേന്തിടും ദംഭോളി-
    യദ്ദധീചിക്കുള്ളോരസ്ഥിമാത്രം,

 വൃത്രാരി കാട്ടിടും വിഖ്യാതദോർവീര്യ ,
    മദ്ദാനശൗണ്ഡിതൻ ദാനവീര്യം:-

 ആശിച്ച മട്ടിൽ തൻ മെയ്മാംസമത്രയും-
    മൗശീനരൻ ശിബി, പത്രിരൂപൻ;        690

 ഇശ്ശക്രന്നേകിനാൻ വാൾകൊണ്ടറുത്തൊരു
    കൊച്ചരിപ്രാവിനെ കാത്തുകൊൾവാൻ

 ത്രാസവും ലജ്ജയും പൂണ്ടമ്മഹാത്മാവിൻ
    ത്രാസു താൻ കൈവിട്ട പൂർവവൃത്തം

 ഇന്ദ്രൻ മറപ്പത,ല്ലന്നത്തേതിങ്കൽനി-
    ന്നിന്നത്തേബ്ഭാരതം ഭിന്നമെന്നോ ?

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/41&oldid=161864" എന്ന താളിൽനിന്ന് ശേഖരിച്ചത്