ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജാനകീപരിണയം ഏഴാമങ്കം ൧൬൫
*ഇന്നാൾതൊട്ടുഭവാൻസ്വയംമനുകണക്കിപ്പാർഭരിച്ചീടണം നന്നായ്നോക്കണമംബമാരെയവർഖേദിക്കാതിരിക്കുംവിധം എന്നുംനല്ലഗതിയ്ക്കനുഗ്രാഠമുടൻഞങ്ങൾക്കുമേകീടണം
ചെന്നീടുന്നുശുചാഗ്രജന്റെപിറകേശത്രുഘ്നനോടൊത്തുഞാൻ
ശുർപ്പണഖാ ആത്മഗതം എന്റെ ആഗ്രഹംഫലിക്കു-
ന്നപോലെയിരിക്കുന്നു. പ്രകാശം ഇത അദ്ദേഹത്തിനോട അറി- യിക്കേണമൊ ആ മഹർഷി സ്വയമായിതന്നെ സർവ്വവും അറിയുമെ- ല്ലൊ. (എന്ന അഗ്നിയെ പ്രദക്ഷിണം ച്ചെയ്യുന്നു)
ശത്രുഘ്ന പർണാദിനി! ജ്യേഷ്ഠന്റെ കല്പനയെ ഭവതിവേ
ഗത്തിലനുഷ്ഠിക്കേണ്ടതാണ, ഒന്നാമതായി ഞങ്ങൾതന്നെ അഗ്നി പ്രവേശം ചെയ്യാം.
ശുർപ്പണഖാ ആത്മഗതം ഇവരുടെ ഈ ഉത്സാഹം ദൃ
ഢമായിരിക്കുന്നു, അതിനാൽ ഇനി ഇവിടെ ഞാൻ ച്ചെയ്യേണ്ട തൊന്നുമില്ല. പ്രകാശം നിങ്ങളുടെ വാക്കിനെ കേൾക്കാതിരി പ്പാൻപാടില്ലെല്ലൊ.ഈസമയത്തിൽവിശേഷിച്ചും (എന്നുപോയി)
(ഭരതശത്രുഘ്നന്മാർ അഗ്നിയെ പ്രദക്ഷിണം ചെയ്യുന്നു) (അണിയറയിൽ) *മുന്നംതാതവചസ്സിനാലടവിയിൽചെന്നുളളതൻകാന്തനോ ടൊന്നിച്ചെൻമകൾപോയിയെങ്ങിനെസഹിച്ചീടുന്നുദുഃഖത്തിനെ എന്നോർത്തങ്ങിനെഖിന്നനായ്മരുവുമെന്നുളളത്തിൽനക്തഞ്ചരൻ വന്നെൻപുത്രിയെയാശുകട്ടതൊരുവജ്രാഘാതമായ്തീർന്നിതു ൩൩ ഭരതൻ ജനകമഹാരാജാവ വന്നിരിക്കുന്നുവൊ, (പിന്നെയും അണിയറയിൽ) ഹേ! ഹേ! പരമേശ്വരഭക്തോത്തമ! *ലങ്കാനാഥ!കഥംഭവാൻമമസഖാവായിട്ടുമെൻപുത്രിയെ ശങ്കിക്കാതെഹരിച്ചവച്മികിമിതോജാതിസ്വഭാവംതവ അഹോ! കഷ്ഠം കഷ്ഠം! ഹാഹാ വത്സേ!
- വങ്കാട്ടിൽപിടികൂടുവാൻദശമുഖൻവന്നപ്പൊളീക്ഷിച്ചുമാ
തങ്കാൽഭീതയതായ്കരഞ്ഞദശയന്നെന്തായിരുന്നൂതവ ൩൪
ശത്രുഘ്നൻ ജ്യേഷ്ഠത്തി തൂങ്ങിമരിച്ചതായിട്ട ആർയ്യനായ ജ
നകമഹാരാജാവ അറിഞ്ഞിട്ടില്ല.
ഭരതൻ ആർയ്യനായ ഇദ്ദേഹത്തിനോട സംസാരിക്കാതെ
അഗ്നിയിൽ ചാടുന്നത നമുക്കു യുക്തമല്ല.
(എന്നു നോക്കിക്കൊണ്ട നില്ക്കുന്നു)
(അനന്തരം ജനകൻ പ്രവേശിക്കുന്നു)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.