ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാംലെറ്റ നാടകം 24
കുമ്പിട്ടീടുന്നകാലത്തിനുപെടുമൊരുപൈ- തങ്ങളെത്തെല്ലുമാത്രം കൂമ്പിന്നുള്ളംവിടർക്കുന്നളവൊരുപുഴുവുൾ- പ്പെട്ടുപീഡപ്പെടുത്തും വമ്പേറുംയൌവനത്തിന്നുദയമതിലലി- ഞ്ഞുള്ളമഞ്ഞിന്റെമേലേ മുമ്പേവീശാനെളുപ്പംപെരുതുപകരുമാ ക്കാറ്റുമുറ്റംജഗത്തിൽ 54
അതുകൊണ്ടു വളരെ കരുതിയിരിക്കു. സൂക്ഷിച്ചാലാപ ത്തില്ല. യൌവനം, അരികെ ആരുമില്ലെങ്കിൽകൂടി തന്നെ ത്താനെതൃക്കാം.
രഫീ-ഈ സദുപദേശത്തിന്റെ ഫലത്തെ ഞാനെന്റെ ഹൃദ യത്തിന്റെ കാവൽക്കാരനാക്കി വെക്കും. എന്നാൽ, കണ്ടനിർദ്ദയപുരോഹിതാകൃതികൾ താൻകൊടുക്കുമുപദേശമുൾ. ക്കൊണ്ടിടാതെബഹുതണ്ടുതപ്പികൾവി. ചാരഹീനർമദാനാർത്തരായ് ഇണ്ടലറ്റുമൃദുകൊഞ്ചലാംസുഖവ- ഴിക്കുപോയ്പറയുമാംവിധം കണ്ടകാഢ്യകടുകുത്തലാംവഴിയി- നിക്കുവാനിനുകഥിക്കൊലാ 55 ലെർ-എയ്! എന്നെപ്പേടിക്കേണ്ട. ഞാൻ വളരെ നേരമായി താമസിക്കുന്നു. ഒ! എന്റെ അച്ഛനിതാ ഇങ്ങോട്ടു വരുന്നു. (പൊളോണിയസ്സു പ്രവേശിക്കുന്നു) രണ്ടനുഗ്രഹമുണ്ടായാലുണ്ടതിന്നധികംഗുണം രണ്ടാമതുംയാത്രചൊല്വാനുണ്ടായ്പിന്നിതുമേതരം 56 പൊ-അല്ലാ ലെർട്ടീസ്സിപ്പോഴുമിവിടെയാണ? കപ്പൽകേറു! ക പ്പൽകേറു! കുറവുതന്നെ. തന്റെ കപ്പലിന്റെ പായ നീർത്തി ശരിയാക്കിയിരിക്കുന്നു. തനിക്കുവേണ്ടി കാത്തുനില്ക്കുകയാ ണ്. ഇതാ എന്റെ അനുഗ്രഹം എപ്പോഴും തന്റെ കൂടെ (ലേർട്ടീസേസിന്റെ തലയിൽ കൈവച്ചുകൊണ്ട്)
പുരോഹിതാകൃതികൾ = പുരോഹിതവേഷം കെട്ടിയവർ