താൾ:GkVI22e.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 സ്നാനം.

൪. പ്രായമുള്ളവന്റെ സ്നാനം.

കൎത്താവിൽ പ്രിയമുള്ള സഹോദരന്മാരേ, സകല മനുഷ്യരും
പാപത്തിൽ ഉല്പാദിതരായി പിറന്നു എന്നും ജഡത്തിൽനിന്നു
ജനിച്ചതു ജഡമാകുന്നു എന്നും ജഡത്തിൽ ഉള്ളവരോ ദൈ
വപ്രസാദം വരുത്തിക്കൂടാതെവണ്ണം പിഴകളിലും പാപങ്ങളി
ലും മരിച്ചവർ ആകുന്നു എന്നും നാം അറിയുന്നു. എന്നാൽ
വെള്ളത്തിൽ നിന്നും ആത്മാവിൽ നിന്നും ജനിച്ചില്ല എങ്കിൽ
ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ കഴികയില്ല എന്നു
നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തു ചൊല്ലിയിരിക്കുന്നു. അ
തുകൊണ്ടും പിതാവായ ദൈവം തന്റെ കനിവുകളിൽ പെരു
മപ്രകാരം സ്വഭാവത്താൽ വരാത്തതിനെ ഈ നില്ക്കുന്നവന്നു
(വൾക്കു, വൎക്കു) കൊടുക്കേണ്ടതിന്നും ഇവൻ (ൾ, ർ) വെള്ളത്തി
ലും പരിശുദ്ധാത്മാവിലും സ്നാനപ്പെട്ടു ക്രിസ്തുവിന്റെ വിശുദ്ധ
സഭയിൽ ചേൎന്നു അതിൽ ജീവനുള്ള അവയവമായി (ങ്ങളായി)
ചമയേണ്ടതിന്നും നാം ഒരുമനപ്പെട്ടു പ്രാൎത്ഥിച്ചുകൊൾക.

പ്രാൎത്ഥന.

കൃപയും കനിവും ഉള്ള ദൈവമായ പിതാവേ, മഹാ ദയയും
ആരാഞ്ഞു കൂടാത്ത ജ്ഞാനവും അളവില്ലാത്ത ശക്തിയു
മായുള്ളോവേ, നീ ഞങ്ങളിൽ ചെയ്തുവന്ന സകല കരുണെക്കും ഇന്നും
ചെയ്തുകൊണ്ടിരിക്കുന്ന അതിശയങ്ങൾക്കും ഞങ്ങൾ സ്തോത്രവും
വന്ദനവും ചൊല്ലുന്നു. നിന്റെ സാദൃശ്യത്തിൽ നീ മനുഷ്യനെ
തേജസ്സോടെ സൃഷ്ടിച്ചു. അവൻ പാപത്തിൽ വീണു തേജസ്സി
ല്ലാതെ ചമഞ്ഞശേഷവും നിന്റെ പ്രിയപുത്രനായ യേശുവി
നെ ദിവ്യകരുണയുടെ അത്യന്തധനത്തിൻപ്രകാരം മനുഷ്യൎക്കു
സമ്മാനിച്ചിരിക്കുന്നു. അവന്മൂലം എല്ലാവരും രക്ഷ പ്രാപിപ്പാ
നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും നിന്റെ
വായിലെ ആത്മാവു സകലജാതികളെയും സുവിശേഷം കൊ
ണ്ടു ക്ഷണിച്ചുവരുന്നു. അനുതാപത്തിന്നു യോഗ്യമായ ഫലങ്ങ
ളെ കായ്ക്കുന്ന ആരെയും നീ ഉപേക്ഷിക്കുന്നില്ല; നിന്റെ അടുക്കെ
വരുന്ന ആരെയും തള്ളുന്നതും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/110&oldid=195389" എന്ന താളിൽനിന്ന് ശേഖരിച്ചത്