കഷ്ടാനുഭവചരിത്രം. 73
III. കഷ്ടാനുഭവചരിത്രം.
൧. ആരംഭം. *
യേശു മരിച്ചവരിൽനിന്നു ഉണൎത്തിയ ലാസർ ഉള്ള ബെത്ഥ
ന്യയിൽ പെസഹെക്കു ആറുനാൾ മുമ്പെ വന്നാറെ, അവിടെ കുഷ്ഠ
രോഗിയായ ശീമോന്റെ വീട്ടിൽ അവനു അത്താഴം ഉണ്ടാക്കി, മ
ൎത്താ ശുശ്രൂഷ ചെയ്തു. അവനോടു കൂടെ ചാരിക്കൊണ്ടവരിൽ ലാ
സരും ചേൎന്നിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛ ജടാമാം
സി തൈലം ഒരു റാത്തൽ ഉള്ള ഭരണി എടുത്തു വന്നു, ഭരണിയെ
പൊളിച്ചു തൈലം അവന്റെ തലമേൽ ഒഴിച്ചു കാലുകളിൽ പൂശി,
കാലുകളെ തന്റെ തലമുടി കൊണ്ടു തുവൎത്തി. തൈലത്തിന്റെ
സൌരഭ്യം വീട്ടിൽ നിറകയും ചെയ്തു. അതിന്നു അവന്റെ ശിഷ്യ
രിൽ ഒരുത്തനായി, അവനെ കാണിച്ചു കൊടുപ്പാനുള്ള യൂദാ ഇഷ്ത
ൎയ്യോത്ത എന്ന ശിമോന്റെ മകൻ പറയുന്നു: ഈ തൈലം മുന്നൂ
റു ദ്രഹ്മപ്പണത്തിനു വിറ്റു ദരിദ്രൎക്കു കൊടുക്കാഞ്ഞതു എന്തിന്നു? എ
ന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടല്ല, കള്ളനായി പണപ്പെട്ടിയെ സൂ
ക്ഷിച്ചും, അതിൽ ഇടുന്നതു ചുമന്നും കൊണ്ടിട്ടത്രെ പറഞ്ഞതു. മറ്റു
ചില ശിഷ്യരും മുഷിച്ചൽ ഭാവിച്ചു: ഈ അഴിച്ചൽ എന്തിന്നു?
ഈ തൈലം ഏറിയ വിലെക്കു വിറ്റും ദരിദ്രൎക്കു കൊടുപ്പാൻ സംഗ
തിയായല്ലൊ എന്നു അവളോടു പഴിച്ചു പറഞ്ഞു. ആയതു യേശു
അറിഞ്ഞു അവരോടു പറഞ്ഞിതു: ഇവളെ വിടുവിൻ, സ്ത്രീക്കു അല
മ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെ
യ്തുവല്ലൊ. ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു, ഇഛ്ശി
ക്കുന്തോറും അവൎക്കു നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പോഴും അല്ല
താനും, ഇവൾ ആവതോളം ചെയ്തു. ഈ തൈലം എന്റെ ദേഹ
ത്തിന്മേൽ ആക്കിയതിനാൽ ഇതു കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈ
ലം തേച്ചിട്ടുണ്ടു. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സു
വിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും,
അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും
(യൊ. ൧൨. മത്ത. ൨൬. മാൎക്ക. ൧൪.)
- ശനിയാഴ്ച ൧ ഏപ്രിൽ ക്രിസ്താബ്ദം ൩൦.
10