പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ. 45
൮.
ഉദ്ധരിച്ചതിന്നു സ്തോത്രം.
ഞങ്ങളുടെ ദൈവമായ യഹോവേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചു കൊള്ളുന്നതിനാൽ, നിൻ ദയ
എത്ര വിലയേറിയതു! നീ വലുതായ ഭയത്തെ ഞങ്ങളിൽ വരുത്തി
പീഡിപ്പിച്ചു. ഞങ്ങൾക്കു പിണഞ്ഞ മഹാകഷ്ടങ്ങളിൽ നീ ത
ന്നെ ഞങ്ങൾ്ക്കു തുണ നില്ക്കുന്നില്ല എങ്കിൽ, ഞങ്ങൾ തീൎന്നു പോകു
മല്ലൊ. യഹോവേ, ബഹുമാനവും സ്തോത്രവും നിനക്കു പറ്റുന്നു.
നിന്റെ പലിശ ഞങ്ങളെ മൂടി, നിന്റെ കൈയൂക്കു താങ്ങി രക്ഷിച്ചി
രിക്കുന്നു. സ്വൎഗ്ഗഭൂമികളെയും ഉണ്ടാക്കിയ യഹോവാനാമത്തിൽ
അത്രെ. ഞങ്ങളുടെ ശരണം. ഏകനായി അതിശയങ്ങളെ ചെയ്യു
ന്ന ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവനാക. നിന്റെ പരിശുദ്ധ
നാമത്തിന്നു എന്നും സ്തോത്രം ഭവിപ്പൂതാക ആമെൻ. W. U.
C.
പ്രാൎത്ഥനെക്കു കൂടി വരുമ്പോൾ.
൧.
സാധാരണ പ്രാൎത്ഥന.
ഉപദേഷ്ടാവു.
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
ക്രിസ്തുവേ കനിഞ്ഞു കൊള്ളേണമേ;
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
സ്വൎഗ്ഗസ്ഥപിതാവായ യഹോവാദൈവമേ;
ലോകരക്ഷിതാവെന്ന പുത്രനായ യഹോവാദൈവമേ;
പരിശുദ്ധാത്മാവായ യഹോവാദൈവമേ
ഞങ്ങളെ കനിഞ്ഞു കൊള്ളേണമേ;
കരുണ ഉണ്ടായി രക്ഷിക്കേണമേ;