താൾ:GkVI22d.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

അല്ലാതെ, അവന്റെ ബലഹീനതയെയും വിരോധത്തെയും ക്ഷാ
ന്തിയോടെ പൊറുത്തും സൌമ്യതയാലെ അവനെ യഥാസ്ഥാന
പ്പെടുത്തും കൊള്ളുന്നതത്രെ.

൫൩. ചോ. ഇപ്രകാരം എല്ലാം നിന്നെ തന്നെ ശോധന ചെയ്താൽ, നിനക്കു എന്തു
തോന്നുന്നു?

ഉ. ഞാൻ സംശയം കൂടാതെ വലിയ പാപി ആകുന്നു, എന്നും,
ദൈവം ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതിന്നു ഞാൻ പാത്ര
മെന്നും തെളിയുന്നു.

൫൪. ചോ. പാപങ്ങളെക്കൊണ്ടു നിനക്കു സങ്കടം തോന്നുന്നുവോ?

ഉ. അതെ, ഞാൻ ദൈവത്തോടു പാപം ചെയ്തു, വിശ്വസ്തനാ
യ സ്രഷ്ടാവും രക്ഷിതാവും കാൎയ്യസ്ഥനും ആയവനെ പലവിധത്തി
ലും കൂടക്കൂടെ മനഃപൂൎവ്വമായും ദുഃഖിപ്പിച്ചും കോപിപ്പിച്ചും കൊ
ണ്ടതിനാൽ, എനിക്കു ഉള്ളവണ്ണം സങ്കടം തോന്നുന്നു.

൫൫. ചോ. ദൈവത്തിന്റെ കോപം മാറി, കനിവു തോന്നുവാൻ ഒരു വഴിയുണ്ടോ?

ഉ. സത്യമായുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കു തിരിയു
ന്നതും വഴിയാകുന്നതു.

൫൬. ചോ. മാനസാന്തരം എന്നതു എന്തു?

ഉം മാനസാന്തരം എന്നതൊ പാപങ്ങളെ ഹൃദയംകൊണ്ടു
അറിഞ്ഞു കൊൾകയും, ദൈവമുമ്പിലും ചിലപ്പോൾ മനുഷ്യരുടെ
മുമ്പിലും ഏറ്റു പറകയും, അനുതപിച്ചു വെറുക്കയും, യേശു ക്രിസ്തു
വിങ്കൽ വിശ്വസിക്കയും, നടപ്പിനെ ക്രമത്തിൽ ആക്കുവാൻ ഉത്സാ
ഹിക്കയും ചെയ്യുന്നതത്രെ.

൫൭. ചോ. ഇതിങ്കൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒരു തുണ വരുന്നതു
കൂടെ ആവശ്യം അല്ലയോ?

ഉ: ആവശ്യം തന്നെ. വിശ്വാസമാകട്ടെ ഇന്നു ആശ്രയവും
പ്രാഗത്ഭ്യവും ഏറീട്ടു വലുതും, പിന്നെ ഓരൊ സംശയഭയങ്ങളും
ധൈൎയ്യക്കേടും കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/180&oldid=186032" എന്ന താളിൽനിന്ന് ശേഖരിച്ചത്