താൾ:GkVI22d.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൨൩, ചോ. ക്രിയാപാപം എന്നതു എന്തു?

ഉ. ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരോരൊ വിചാരമോ
ഹങ്ങളും, പുറമെ ഉള്ള ഭാവങ്ങൾ വാക്കുകൾ കൎമ്മങ്ങൾ മുതലായ
വയും എല്ലാം തന്നെ. (മത്ത. ൧൫, ൧൯. ) ദുശ്ചിന്തകൾ, കുലകൾ, വ്യ
ഭിചാരങ്ങൾ, വേശ്യാദോഷങ്ങൾ, മോഷണങ്ങൾ, കള്ളസ്സാക്ഷികൾ,
ദൂഷണങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു.

൨൪, ചോ. ഗുണം ചെയ്യാതിരിക്കുന്നതും ദോഷം തന്നെയോ?

ഉ. അതെ, ദോഷത്തെ വെറുക്കേണം, എന്നു തന്നെ അല്ല, ഗു
ണത്തെ ചെയ്യെണം, എന്നും കൂടെ ദൈവകല്പന ആകുന്നുവല്ലോ.
(യാക്കോ. ൪, ൧൭.) നല്ലതു ചെയ്വാൻ അറിഞ്ഞിട്ടും, ചെയ്യാത്തവനു
അതു പാപം ആകുന്നു.

൨൫. ചോ. ക്രിയാപാപങ്ങൾ എത്ര വിധമാകുന്നു?

ഉ. ബലഹീനതയാലെ പാപം, മനഃപൂൎവ്വത്താലെ പാപം,
ഇങ്ങിനെ രണ്ടു വിധമാകുന്നു.

൨൬. ചോ. ബലഹീനതയാലെ പാപം ഏതു പ്രകാരമുള്ളതു?

ഉ. വിശ്വാസി മനസ്സോടെ പാപം ചെയ്യാതെ, അറിയായ്മ
യാലും കരുതായ്കയാലും ഒരു തെറ്റിൽ അകപ്പെടുകയും, അതിനായി
ഉടനെ അനുതപിക്കയും, അതിനെ വെറുത്തു വിടുകയും ചെയ്യു
ന്നതത്രെ.

൨൭, ചോ. മനഃപൂൎവ്വത്താലെ പാപം ഏതു പ്രകാരമുള്ളതു?

ഉ. മനുഷ്യൻ ഇന്നതു അധൎമ്മം, എന്നറിഞ്ഞിട്ടും മനസ്സോടെ
ചെയ്തുകൊള്ളുന്നതു തന്നെ.

൨൮. ചോ. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി?

ഉ. ദൈവത്തിൻ കോപവും രസക്കേടും അല്ലാതെ, തല്കാല
ശിക്ഷകൾ പലവും, നരകത്തിൽ നിത്യദണ്ഡവും തന്നെ. (റോമ.
൬, ൨൩. ) പാപത്തിന്റെ ശമ്പളം മരണമത്രെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/174&oldid=186026" എന്ന താളിൽനിന്ന് ശേഖരിച്ചത്