സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 161
പിതാവു വചനം പരിശുദ്ധാത്മാവു, എന്നിവർ മൂവരും ഒന്നു തന്നെ.
(൧യൊ.൫, ൭. )
൧൬. ചോ, ദൈവത്വത്തിൽ ഒന്നാം പുരുഷനാകന്ന പിതാവായ ദൈവത്തെ കൊ
ണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരിക്കുന്നു?
ഉ. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.
൧൭. ചോ. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവോ?
ഉ: അതെ ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃ
ഷ്ടിച്ചു. (൧ മോ. ൧, ൨൭. )
൧൮. ചോ. ആ ദൈവസാദൃശ്യം ഇന്നും ഉണ്ടോ?
ഉ. ഇല്ല കഷ്ടം! ഒന്നാമത്തെ പാപം ഹേതുവായി അതു വിട്ടു
പോയിരിക്കുന്നു. (൧ മോ. ൩.)
൧൯. ചോ. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ അകപ്പെട്ടു പോയി?
ഉ. പാപത്തിലും അതിനാൽ ദൈവകോപത്തിലും പിശാചു
മരണം നരകം മുതലായ ശത്രുക്കളുടെ വശത്തിലും അകപ്പെട്ടു(റോമ.
൫, ൧൨) ഏക മനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോ
കത്തിൽ പുക്കു, ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മരണം
സകല മനുഷ്യരോളവും പരന്നു.
൨൦. ചോ. പാപം എന്നതു എന്തു?
ഉ. പാപം അധൎമമം തന്നെ. (൧യൊ. ൩, ൪.) ധൎമ്മത്തിന്റെ
ലംഘനം, എന്നത്രെ.
൨൧. ചോ. പാപം എത്ര വിധമായിരിക്കുന്നു?
ഉ. ജന്മപാപം, ക്രിയാപാപം, ഇങ്ങിനെ രണ്ടു വിധമായി
രിക്കുന്നു.
൨൨. ചോ. ജന്മപാപം എന്നതു എന്തു?
ഉ, മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള കേടും, ദോഷ
ത്തിലേക്കു ചായുന്ന ഇഛ്ശയും തന്നെ. (യൊഹ. ൩, ൬.) ജഡത്തിൽ
നിന്നു ജനിച്ചതു ജഡം ആകുന്നു.
21