താൾ:Ghoshayatra.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിറ്റമ്മക്കിതു പത്തുപിറന്നു
മറ്റൊരു പൂതരുമില്ലെൻവീട്ടിൽ
പെറ്റെന്നാലൊരമളിയതായ് വരു-
മീറ്റില്ലത്തിലിരുന്നേ പോവൂ.

മറ്റൊരുനാരി പറഞ്ഞാളപ്പോൾ


മറ്റൊരു ചിന്ത നമുക്കില്ലേതും

മറ്റൊരു പുരുഷൻ വീട്ടിൽ വരുമ്പോൾ
ഏറ്റം നമ്മുടെ നായർകലമ്പും
കുറ്റംവാശ്ശതുമൊന്നുണ്ടാക്കി
കൊറ്റുമുടക്കാൻ മടിയില്ലവനും
പെറ്റമ്മക്കിട്ടടികൂടുന്നവർ
മറ്റുള്ളവരൊടു നേരായ് വരുമോ ?
മുള്ളല്ലാതൊരു വാക്കില്ലങ്ങേ-
ർക്കുള്ളിൽ കൂറെന്നുള്ളതുമില്ലാ.
ഉള്ളൊരു നെല്ലും പണവും പാടേ
കള്ളുകുടിച്ചു കുടിച്ചുമുടിച്ചു.
കഞ്ഞികുടിപ്പാനില്ലാഞ്ഞെന്നുടെ
കുഞ്ഞുകളേറ്റു നടക്കാതായി.
ഇങ്ങിനെ തലയിലെഴുത്തെന്നാകില-
തെങ്ങനെ ഞാനതൊഴിച്ചീടേണ്ടു?


അതു കേട്ടപ്പൊളൊരച്ചി പറഞ്ഞാൾ :
ഇതു കേട്ടാലും കൊച്ചനിയത്തി
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെനിർത്താൻ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/40&oldid=160317" എന്ന താളിൽനിന്ന് ശേഖരിച്ചത്