താൾ:Ghoshayatra.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



കേട്ടാലും വീര! കേട്ടാലും !

കേട്ടാലും ദുരിതശാന്തി നമുക്കുണ്ടാകും
ഗുരുകടാക്ഷപരമഭാഗ്യമുള്ളവനൊരു
ദുരാധിവരികയില്ല മന്നവ ! (കേട്ടാലും)
കൗന്തേയന്മാർക്കു സന്തോഷം
കാന്താരേ വസിക്കുമ്പോഴും
സന്താപമവർക്കില്ലേതും
കനിവിയന്നമുനി ജനങ്ങളോടവ-
രനിശമേവഘനശമേനചേർന്നിതു
ദ്വൈതകാരണ്യേമേവുന്നു. (കേട്ടാലും)
കൈതവങ്ങളവരോടു
ചെയ്തതേതും ഫലിച്ചീല
കരുണയുള്ള നരകവൈരിതന്നുടെ
ചരണമുണ്ടുശരണമിന്നവർക്കിഹ. (കേട്ടാലും)
തീർത്ഥങ്ങൾതോറും പാർത്ഥന്മാർ
സാർത്ഥമാക്കി നാലാംപുരു-
ഷാർത്ഥമവരാത്ത മോദം
സരസിജാക്ഷചരിതസാർത്ഥകീർത്തന-
വിരതമായി ദുരിതമായതൊക്കവേ. (കേട്ടാലും)
കാടുകൾതന്നെ വീടുകൾ
തോടുകൾ, നദികൾ, നല്ല കോടുകൾ പലതുണ്ടു
അരുവിയാറുമരികെയുണ്ടു നല്ലൊരു
വരിയിൽ വേണ്ടുമരിയുമുണ്ടുകൊറ്റിനു. (കേട്ടാലും)
ജന്തുക്കളെല്ലാം ബന്ധുക്കൾ
അന്തിക്കുമുച്ചയ്ക്കും വന്നോ-
ർക്കത്താഴം പ്രാതലും നൽകും
അടവിവാസമടവുനന്നുനന്നൊരു
കടവുമില്ല തടവുമില്ലവർക്കിഹ. (കേട്ടാലും)
ഉത്സാഹംപൂണ്ടുമേവുന്നു
മത്സരംകൂടാത്തവർക്കു
വത്സരം പതിനൊന്നായി
വിരവിലിങ്ങുവരുവതിന്നു സംഗതി
വരുമവർക്കു കരുതി വാണുകൊള്ളുക. (കേട്ടാലും)


ഓട്ടൻ വന്നു പറഞ്ഞൊരു വാക്കുകൾ
കേട്ടുകയർത്തുരചെയ്തു സുയോധനൻ.


ഒട്ടുമകംപുറമില്ലാതുള്ളൊരു

യഷ്ടീ നില്ലു നിനക്കെന്തറിയാം ?
നിന്നോടവരുടെ ഗുണദോഷങ്ങളി-
ലൊന്നും ഞാനിഹ ചോദിച്ചീലാ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/23&oldid=160298" എന്ന താളിൽനിന്ന് ശേഖരിച്ചത്