ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_൯൨_
- എന്നുള്ളതിന്റെ വിലയറിയുന്നില്ല.മനുഷ്യൻ അന്യോന്യം നി
- ർവ്യാജമായി സ്നേഹിപ്പാനുള്ളതാകുന്നു.
- ൮. ഈ ശ്വരഭക്തിയില്ലായ്ക മറ്റുദോഷങ്ങളെ എന്നപോ
- ലെ തന്നെ ദാരിദ്യത്തേയും ഉത്ഭവിപ്പിക്കുന്നു
- 'തന്നുടെരക്ഷിപ്പതിന്നുതാൻ
- തന്നെയുംകൂടെമറന്നുപോമീശ്വരൻ'
- എന്നുണ്ടല്ലൊ.
- 'ഈശ്വരാനുഗ്രഹമില്ലാതവന്നഹോ
- നശ്വരമായ്പരുംനിശ്ശേഷയത്നവും'
- എന്നുള്ളതിനാൽ ഈശ്വരാനുഗ്രഹമില്ലാത്തവന്റെ പ്രവൃ
- ർത്തികൾ ശുഭപ്പെടുകയില്ലെന്നു തെളിയുന്നു.പ്രവൃത്തികളി
- ലൊന്നിലും ഗുണമില്ലെന്നുവന്നാൽ ക്ഷണേന ദരിദ്രനാകാതി
- രിക്കയില്ല.
- അതുകൊണ്ട് എല്ലാവരും ഈശ്വര ഭക്തന്മാരായിരിക്കേണ്ട
- താകുന്നു.മനുഷ്യരിൽ വഷളന്മാർ പ്രബളപ്പെടുമ്പോൾ ദുഷ്ട
- ന്മാർ എല്ലാടവും സഞ്ചരിക്കുമെന്നുണ്ടെങ്കിലും ഈശ്വരനെ ഭ
- യപ്പെടുന്നവർക്കു ഒരു നന്മയ്ക്കും കുറവുവരുന്നതല്ല.ഈശ്വരനെ
- ഭയപ്പെട്ട് ഈശ്വരന്റെ ആജ്ഞകളെ അനുസരിച്ചു നടക്കുന്ന
- വർക്ക് യാതൊരു നന്മയ്ക്കും കുറവുവരുന്നതല്ല എന്നല്ലാതെ,ദാ
- രിദ്ര്യദുഃഖമനുഭവിക്കാതെ ഇരിക്കേണമെന്നുള്ള ഏകവിചാര
- ത്തോടുകൂടെ ഈശ്വരനെ സേവിക്ക വിഹിതമെന്നു ഞങ്ങൾ
- പറയുന്നില്ല.
- ദാരിദ്ര്യഹേതുക്കളിൽ ചിലത് മേൽപ്രസ്താവിച്ചവയാകുന്നു.
- ഒരു വൃക്ഷത്തിന്റെ വേരെല്ലാം മുറിച്ചെടുത്താൽ ആവൃക്ഷം ഉ
- ണങ്ങിപ്പോകുന്ന പ്രകാരം തന്നെ ദാരിദ്ര്യഹേതുക്കളെല്ലാം ഖ
- ണ്ഡിച്ചുകളഞ്ഞാൽ,ഈശ്വരകൃപയാൽ ദാരിദ്ര്യദരിദ്രത ഭവി
- ക്കുന്നതാകുന്നു.
൧൮. ആരോഗ്യരക്ഷ
- “ശരീരമാദ്യം ഖലുധർമ്മസാധനം”
- മനുഷ്യനു സംഭവിക്കുന്ന ആപത്തുകളിൽവച്ച് ഏറ്റ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.