താൾ:Gadgil report.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2. ആവാസവ്യവസ്ഥയ്‌ക്ക്‌ ജലമൊഴുക്ക്‌ അത്യന്താപേക്ഷിതം : നദിയിലെ ജലത്തിന്റെ ഒഴുക്ക്‌ മെയ്‌മാസത്തിൽ കുറഞ്ഞത്‌ 7.26 cumec (cubic meter per second) ആഗസ്റ്റിൽ 229.97 ക്യുമെക്‌ നും മദ്ധ്യേ ഏറിയും കുറഞ്ഞും ഇരിക്കുന്നതിനാലാണ്‌ അനവധി സസ്യജീവജാലങ്ങളുടെ വിളനില മായി ഈ മേഖല നിലനില്‌ക്കുന്നത്‌.

3. ആവാസ വ്യവസ്ഥയിലെ വ്യതിയാനങ്ങൾ  : അണക്കെട്ട്‌ നിർമ്മാണത്തിന്‌ നീരൊഴുക്ക്‌ 7.75 ക്യുമെക്‌ ആയി നിജപ്പെടുത്താനാണ്‌ നിർദ്ദേശം. വൈദ്യുതി നിർമ്മാണത്തിനായി വെള്ളം ഇപ്രകാരം വഴിതിരിച്ചുവിടുന്നതു മൂലം ആവസ വ്യവസ്ഥയാകെ താറുമാറാകും. പ്രത്യേകിച്ചും ഡാംസൈറ്റിനും അണക്കെട്ടിലൂടെ ഒഴുകിയെത്തിയ ജലം വീണ്ടും ചാലക്കുടിപുഴയിൽ ചേരുന്ന ഭാഗവും തമ്മിലുള്ള 7.89 കി.മീ നീളത്തിൽ ഈ മേഖലയിലെ ജലത്തിന്റെ ഒഴുക്ക്‌ വർഷം മുഴു വൻ 7.75 ക്യുമെക്കായി നിയന്ത്രിതപ്പെടുകയും ചെയ്യും.

കുടിവെള്ള-കാർഷികപ്രശ്‌നങ്ങൾ

1. കുടിവെള്ള ലഭ്യതയെ ബാധിക്കും : അണക്കെട്ടിന്റെ നിർമ്മാണവും അണക്കെട്ടിൽ 20 മണി ക്കൂറോളം വെള്ളം കെട്ടിനിർത്തിയശേഷം കുറേശ്ശെ തുറന്നുവിടുന്നതും തുടർന്ന്‌ രാത്രിയിൽ 4 മണിക്കൂർ ഇടവിട്ട്‌ 5 - 8 തവണ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതും പ്രകൃതിദത്തമായ ജല നിർഗ്ഗമനത്തെയും ജലസേചനത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യും.

2. തൃശൂർ, എറണാകുളം ജില്ലകളിലെ 20 തദ്ദേശഭരണസ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 14000 ഹെക്‌ടർ കൃഷിസ്ഥലം ജലസേചനത്തിനായി ആശ്രയിക്കുന്നത്‌ ചാലക്കുടി നദീ ഡൈവേർഷൻ സ്‌കീമിനെയാണ്‌ (CRDS). വിദ്യുച്ഛക്തി ബോർഡിന്റെ കണക്കുപ്രകാരം ആതി രപ്പിള്ളി പദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ പെരിങ്ങൽക്കുത്ത്‌ ജലവൈദ്യുതപദ്ധതിയിൽ നിന്ന്‌ മഴ കുറഞ്ഞ മാസങ്ങളിൽ 20 മണിക്കൂർ 6.2-7.6 ക്യുമെക്‌ (Cumec) വരെയും വൈദ്യുതി ആവശ്യ ഉച്ചസ്ഥായിയിലാകുന്ന വൈകീട്ട്‌ 6 മുതൽ 10 മണിവരെ 4 മണിക്കൂർ 36 - 38 ക്യുമെക്‌ വരെയുമാണ്‌ വെള്ളം തുറന്നുവിടുന്നത്‌. ആതിരപ്പിള്ളി പദ്ധതി നടപ്പായാലും 20 മണിക്കൂർ 7.65 ക്യുമെക്‌ 4 മണിക്കൂർ 36 - 38 ക്യുമെക്‌ നീരൊഴുക്കുണ്ടാകുമെന്നാണ്‌ വിദ്യുച്ഛക്തി ബോർഡ്‌ ഉറപ്പ്‌ പറയുന്നു. അതായത്‌ ചാലക്കുടി റിവർഡൈവേർഷൻ സ്‌കീമിലേക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുമെന്ന്‌ സാരം.

ജലം ഒഴുകുന്നതിലെ ഈ വ്യത്യാസം തന്നെ (7.65 - 38 ക്യുമെക്‌ ജലസേചനത്തെ പ്രതികൂല മായി ബാധിക്കുമെന്നതിനാൽ ചാലക്കുടി പുഴ സംരക്ഷണ സമിതി ഈ കണക്കുകളെ ചോദ്യം ചെയ്യുകയും കെടുതികൾ എറെ രൂക്ഷമായിരിക്കുമെന്ന്‌ ചൂണ്ടിക്കാട്ടുകയുംചെയ്യുന്നു. 1970-71 മുതൽ 2001-02 വരെയുള്ള നീരൊഴുക്കിന്റെ കണക്കുപ്രകാരം ഇപ്പോഴുള്ള നീരൊഴുക്ക്‌ ഡിസം ബർ മുതൽ ഏപ്രിൽ വരെ 14.92 ക്യുമെക്‌ വരൂ എന്നും അവർ അഭിപ്രായപ്പെടുന്നു. പെരി ങ്ങൽക്കുത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ പ്രകാരം ഡിസംബറിനും ഏപ്രിലിനും മദ്ധ്യേ 20 മണിക്കൂറിലെ ശരാശരി നീരൊഴുക്ക്‌ 7.65 ക്യുമെക്‌ ആയി കുറയുകയും 4 മണിക്കൂറിലേത്‌ 50 ക്യുമെക്‌ ആയി കൂടുകയും ചെയ്യും. ഇത്‌ ഡൈവേഴ്‌സൻ സ്‌കീമിൽ നിന്നുള്ള ജലസേചനത്തെ ലാഭകരമായി ബാധിക്കും. 20 മണിക്കൂറിലെ നീരൊഴുക്ക്‌ 7.65 ക്യുമെക്‌ ആയാൽ ഡൈവേഴ്‌ഷൻ സ്‌കീമിലെ ജലസേചനാവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. ജലമൊഴു ക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്‌ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ്‌ കുറ യുകയും ജലം കിണറുകളിലെ ജലനിരപ്പ്‌ താഴുന്നതിനാൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാവു കയും ചെയ്യും 2011 ജനുവരിയിൽ ചാലക്കുടിയിൽ നടത്തിയ സാങ്കേതിക സംവാദത്തിൽ വിദ്യു ച്ഛക്തി ബോർഡ്‌ ഈ വാദഗതികൾ ചോദ്യം ചെയ്‌തിട്ടുമില്ല.

നിർദ്ദിഷ്‌ട അണക്കെട്ടിന്‌ താഴോട്ടുള്ള പഞ്ചായത്തുകളിൽ ഇപ്പോൾതന്നെ ജലദൗർബല്യം അനു ഭവപ്പെടുന്നുണ്ട്‌ തീരത്തുനിന്ന്‌ 20 കി.മീഉള്ളിൽ വരെയുള്ള പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പിന്റെ അംശം ഇപ്പോഴുണ്ട്‌. വീണ്ടും ഒരു അണക്കെട്ടിന്റെ കൂടി നിർമ്മാണവും ജലമൊഴു ക്കിൽ വീണ്ടും ഉണ്ടാകുന്ന മാറ്റങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാകും.

ഗിരിവർങ്ങക്കാരും പ്രശ്‌നങ്ങളും

1. ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവ സ്ഥയെ പ്രതികൂലമായി ബാധിക്കും. അണക്കെട്ട്‌ നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളിൽ വെള്ളം കയറുകയും ചെയ്യും.

............................................................................................................................................................................................................

69

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/96&oldid=218160" എന്ന താളിൽനിന്ന് ശേഖരിച്ചത്