താൾ:GaXXXIV5a.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 Psalms, LXXIV. സങ്കീൎത്തനങ്ങൾ ൭൪.

21 ഞാനോ ഹൃദയം പുളിച്ചും
ഉൾ്പൂവുകൾ തുളെഞ്ഞും പോയപ്പോൾ,

22 അറിയാത്ത പൊട്ടനും
നിന്നോടു കന്നുകാലിയും ആയിരുന്നു.

23 എന്നിട്ടും നിത്യം ഞാൻ നിന്നോടത്രേ
എന്റേ വലങ്കൈ നീ പിടിച്ചുവല്ലോ.

24 നിൻ ആലോചനയാൽ എന്നെ നടത്തും
പിന്നേ തേജസ്സിൽ എന്നെ ചേൎത്തുകൊള്ളും.

25 സ്വൎഗ്ഗങ്ങളിൽ എനിക്ക് (മറ്റ്) ആർ ഉള്ളു?
ഭൂമിയിൽ നിന്നെ ഒഴികേ ഞാൻ ആഗ്രഹിക്കുന്നതും ഇല്ല.

26 എൻ ദേഹവും ദേഹിയും മാഴ്കി
എന്നാലും ദൈവം എന്നും എന്റേ ഹൃദയപ്പാറയും എൻ ഓഹരിയും തന്നേ.

27 നിന്നോട് അകന്നവർ അതാ കെട്ടു പോകുമല്ലോ,
നിന്നെ വിട്ടു പുലയാടുന്നവനെ ഒക്കയും നീ ഒടുക്കുന്നു.

28 എനിക്കോ ദേവസാമീപ്യം നല്ലൂ
നിന്റേ തൊഴിലുകളെ എല്ലാം ഞാൻ വൎണ്ണിപ്പാനായി
യഹോവയായ കൎത്താവിൽ എൻ ആശ്രയം വെച്ചിരിക്കുന്നു.

൭൪. സങ്കീൎത്തനം.

യരുശലേമിലേ ദേവാലയത്തിന്റേ സംഹാരത്താൽ സങ്കടപ്പെട്ടു (൧൦) സ
ൎവ്വശക്തന്റേ സഹായത്തിൽ ആശ്രയിച്ചു (൧൮) ദേവജനത്തിൻ ഉദ്ധാരണത്തി
നായി അപേക്ഷിച്ചതു (കാലം: ബാബൽ പ്രവാസം).

ആസാഫ്യ ഉപദേശപ്പാട്ടു.

1 ദൈവമേ നീ എന്നേക്കും തള്ളിവിട്ടു
നിന്റേ മേച്ചലിലേ ആടുകളിൽ നിൻ കോപം പുകെക്കുന്നത് എന്തിന്നു?

2 പണ്ടു നീ സമ്പാദിച്ച തിരുസഭയെയും
നിൻ അവകാശഗോത്രത്തെ (യിറ. ൧൦, ൧൬)വീണ്ടെടുത്തതും
നീ വസിച്ചു കൊണ്ടു ചിയോൻ മലയെയും ഓൎക്കേണമേ.

3 എന്നെന്നേക്കും ഇടിപൊടിയായതിലേക്കു നിൻ അടികളെ എഴുന്നെള്ളി
വിശുദ്ധസ്ഥലത്തുള്ളത് ഒക്കയും ശത്രു വിടക്കാക്കി. [ക്ക,

4 നിന്റേ മാറ്റാന്മാർ തിരുസങ്കേതസ്ഥലങ്ങളകത്ത് അലറുകയും
തങ്ങളുടേ അടയാളങ്ങളെ അടയാളങ്ങളാക്കി വെക്കയും

5 മരക്കാട്ടിൽ മഴു ചുഴറ്റി ഓങ്ങുമ്പോലേ കാണാകയും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/96&oldid=188966" എന്ന താളിൽനിന്ന് ശേഖരിച്ചത്