താൾ:GaXXXIV5a.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 Psalms, XXXVIII. സങ്കീൎത്തനങ്ങൾ ൩൮.

7 ഞാൻ വലഞ്ഞു ഏറ്റവും കുനിഞ്ഞു
ദിനമ്പ്രതി കറുത്തും നടക്കുന്നു.

8 എന്റേ അരകളിൽ വറൾ്ച മുഴുത്തു
മാംസത്തിൽ ആരോഗ്യം ഇല്ലാതേയുമായി.

9 ഞാൻ സ്തംഭിച്ചും അത്യന്തം ചതഞ്ഞും പോയി
ഹൃദയത്തിലേ ആരവാരംകൊണ്ട് അലറുന്നു.

10 കൎത്താവേ, എന്റേ ആഗ്രഹം ഒക്കയും നിന്റേ മുമ്പിൽ ആകുന്നു,
എൻ ഞരക്കം നിങ്കൽനിന്നു മറഞ്ഞതും അല്ല.

11 എന്റേ നെഞ്ഞ് ഇടിക്കുന്നു, ഊക്ക് എന്നെ വിട്ടു,
കണ്ണുകളുടേ പ്രകാശം കൂടേ എന്നോടില്ല.

12എന്റേ സ്നേഹിതരും തോഴന്മാരും എന്റേ ബാധയോടു നീങ്ങി നില്ക്കുന്നു,
എനിക്കടുത്തവരും അകലേ നില്ക്കുന്നു.

13 എമ്പ്രാണനെ അന്വേഷിക്കുന്നവരോ കണി വെക്കുന്നു,
എന്റേ അനൎത്ഥത്തെ തിരയുന്നവർ കിണ്ടങ്ങൾ പറഞ്ഞു
ദിവസവും ചതികളെ ധ്യാനിക്കുന്നു.

14 ഞാനോ ചെവിടനെ പോലേ കേൾ്ക്കാത്തവനും
വായി തുറക്കാത്ത ഉൗമനോടു സമനും ആകുന്നു;

15 കേൾ്ക്കാതേയും
വായിൽ എതിൎമ്മൊഴി ഇല്ലാതേയും ഉള്ള ആളെ പോലേ ഇരിക്കുന്നു.

16 കാരണം, യഹോവേ, നിങ്കിൽ ഞാൻ ആശ വെച്ചു,
എൻ ദൈവമായ കൎത്താവേ, നീയേ ഉത്തരം തരും;

17 എന്റെ കാൽ കുലുങ്ങിയപ്പോൾ എങ്കൽ വമ്പിച്ചു പോയവർ
ഇനി എന്നെ ചൊല്ലി സന്തോഷിക്കരുതു എന്നു തന്നേ വെച്ചിരുന്നു.

18 ഞാനല്ലോ നൊണ്ടലിന്നു ഒരുങ്ങി (൩൫, ൧൫),
എന്റേ നോവു നിത്യം എന്റേ മുമ്പിൽ ആകുന്നു;

19 എന്റേ അകൃത്യം ഞാൻ ഏറ്റു പറയും,
എൻ പാപം കൊണ്ടു സങ്കടപ്പെടുന്നു സത്യം.

20 എന്റേ ശത്രുക്കൾ ജീവിച്ചും ബലത്തും
എന്റേ കള്ളപ്പകയർ വൎദ്ധിച്ചും ഇരിക്കുന്നു.

21 നന്മെക്കു പകരം തിന്മയെ ഒപ്പിക്കുന്നവർ എന്നെ ദ്വേഷിക്കുന്നതു
ഞാൻ നല്ലതിനെ പിന്തേരുന്നതിന്നായത്രേ ആകുന്നു.

22 യഹോവേ, എന്നെ കൈവിടല്ലേ,
എൻ ദൈവമേ, എന്നോട് അകന്നു പോകൊല്ലാ (൨൨, ൨൦)!

23 എന്റേ തുണെക്കായി ഉഴറേണമേ,
എൻ രക്ഷയാകുന്ന കൎത്താവേ (൩൫, ൩)!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/52&oldid=188902" എന്ന താളിൽനിന്ന് ശേഖരിച്ചത്