താൾ:GaXXXIV5a.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൩൫. Psalms, CXXXV. 179

1 ഹല്ലെലൂയാഃ
യഹോവാനാമത്തെ സ്തുതിപ്പിൻ
അല്ലയോ യഹോവാദാസന്മാരായി,

2 യഹോവാലയത്തിൽ
നമ്മുടേ ദൈവത്തിൻ ഭവനപ്രാകാരങ്ങളിൽ നില്ക്കുന്നോരേ, സ്തുതിപ്പിൻ!

3 യഹോവ നല്ലവനാകയാൽ യാഹെ സ്തുതിപ്പിൻ,
തൻ നാമം മനോഹരമാകയാൽ അതിനെ കീൎത്തിപ്പിൻ.

4 കാരണം യാക്കോബിനെ യാഃ തനിക്ക് എന്നും
ഇസ്രയേലെ തന്റേ ഉടമ എന്നും തെരിഞ്ഞുടുത്തു.

5 ഞാനാകട്ടേ അറിയുന്നിതു: യഹോവ വലിയവൻ
നമ്മുടേ കൎത്താവ് സകല ദേവകൾക്കും മിതേ;

6 സ്വൎഭൂമികളിലും
സമുദ്രങ്ങളിലും എല്ലാ ആഴികളിലും
യഹോവ താൻ പ്രസാദിച്ചത് എല്ലാം ചെയ്യുന്നു (൧൧൫, ൩).

7 ഭൂമിയുടേ അറുതിയിൽനിന്ന് ആവികളെ കരേറ്റി
മിന്നലുകളെ മഴയാക്കിച്ചമെച്ചു ൧൩).
കാററിനെ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീക്കുന്നവൻ (യിറ. ൧൦,

8 മിസ്രയിലേ കടിഞ്ഞൂലെ മനുഷ്യരിലും
മൃഗങ്ങളോളവും അടിച്ചു,

9 അടയാളങ്ങളെയും അത്ഭുതങ്ങളെയും
മിസ്രേ, നിന്റേ നടുവിൽ
ഫറോവിന്നും അവന്റേ സകല ഭൃത്യൎക്കും നേരേ അയച്ചു.

10 അമൊൎയ്യ രാജാവായ സിഹോൻ
ബാശാനിലേ രാജാവായ ഓഗ്
കനാനിലേ എല്ലാ വാഴ്ചകളും,

11 ഇങ്ങനേ പല ജാതികളെയും തച്ചു
ഉരത്ത അരചന്മാരെയും കൊന്നു,

12 അവരുടേ ഭൂമിയെ അടക്കിച്ചു
സ്വജനമായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തു.

13 യഹോവേ, തിരുനാമം എന്നേക്കും ഇരിക്കുന്നു
യഹോവേ, നിന്റേ ശ്രുതി തലമുറതലമുറയോളമേ (൧൦൨, ൧൩).

14 യഹോവയാകട്ടേ സ്വജനത്തിനു ന്യായം വിസ്തരിക്കും
തന്റേ ദാസരിൽ അനുതപിക്കയും ചെയ്യും (൫ മോ. ൩൨, ൩൬).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/181&oldid=189124" എന്ന താളിൽനിന്ന് ശേഖരിച്ചത്