താൾ:GaXXXIV5a.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൨൩. Psalms, CXXIII. 171

3 തന്നിൽ തന്നേ യോജിച്ചിട്ടുള്ള പട്ടണം പോലേ
വടിവിൽ തീൎത്ത യരുശലേമേ!

4 ഇസ്രയേലിന്നുള്ള സാക്ഷ്യത്തെ (അനുസരിച്ചു)
അവിടേക്കു ഗോത്രങ്ങൾ എഴുന്നെള്ളി
യഹോവാനാമത്തെ വാഴ്ത്തുവാൻ
യാഹിൻ ഗോത്രങ്ങൾ തന്നേ.

5 കാരണം ന്യായവിധിക്കായി അവിടേ സിംഹാസനങ്ങൾ വസിച്ചു
ദാവിദ് ഗൃഹത്തിന്നുള്ള സിംഹാസനങ്ങൾ തന്നേ.

6 യരുശലേമിൻ സമാധാനത്തെ അപേക്ഷിപ്പിൻ
നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്ക!

7 നിന്റേ കൊന്തളങ്ങളിൽ സമാധാനവും
നിൻ അരമനകളിൽ സ്വൈരവും ഉണ്ടാക!

8 നിന്നിൽ സമാധാനമേ (ആവു) എന്നു
ഞാൻ സഹോദരരും ചങ്ങാതികളും നിമിത്തം പറവൂതാക!

9 ഞങ്ങളുടേ ദൈവമായ യഹോവയുടേ ആലയം നിമിത്തം
ഞാൻ നിണക്കു നന്മ അന്വേഷിക്കാക!

൧൨൩. സങ്കീൎത്തനം.

നിന്ദ അനുഭവിച്ചു പുതിയ കാരുണ്യം അപേക്ഷിച്ചതു.

1. യാത്രാഗീതം.

സ്വൎഗ്ഗത്തിൽ വസിക്കുന്നവനേ,
നിങ്കലേക്കു ഞാൻ കണ്ണുകളെ ഉയൎത്തുന്നു.

2 കണ്ടാലും ദാസരുടേ കണ്ണുകൾ
യജമാനന്മാരുടേ കൈയിലേക്കും
ദാസിയുടേ കണ്ണുകൾ
തമ്പുരാട്ടിയുടേ കൈയിലേക്കും ഏതു പ്രകാരം,
അപ്രകാരം ഞങ്ങളുടേ കണ്ണുകൾ ഞങ്ങളുടേ ദൈവമായ യഹോവയിലേ
അവൻ നമ്മെ കനിഞ്ഞു കൊൾ്വോളം തന്നേ. [ക്ക് ആകുന്നത്

3 യഹോവേ, ഞങ്ങളെ കനിഞ്ഞാലും കനിഞ്ഞാലും
ഞങ്ങൾ ധിക്കാരത്താൽ അത്യന്തം തൃപ്തി വന്നവരല്ലോ.

4 നിൎഭയന്മാരുടേ പരിഹാസത്താലും
വമ്പന്മാരുടേ ധിക്കാരത്താലും
ഞങ്ങളുടേ ദേഹിക്ക് അതിതൃപ്തി വന്നിരിക്കുന്നു.

12*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/173&oldid=189109" എന്ന താളിൽനിന്ന് ശേഖരിച്ചത്