താൾ:GaXXXIV5a.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 Psalms, CXXIV. CXXV. സങ്കീൎത്തനങ്ങൾ ൧൨൪. ൧൨൫.

൧൨൪. സങ്കീൎത്തനം.
മൂലനാശത്തിൽനിന്നു രക്ഷിച്ച യഹോവയിൽ (൬) ആശ്രയം പുതുക്കുക.
1 ദാവിദിന്റേ യാത്രാഗീതം.

നമുക്കുള്ളതു യഹോവ അല്ലായ്കിൽ
എന്നു ഇസ്രയേൽ പറവു,

2 മനുഷ്യർ നമുക്ക് എതിരേ എഴുനീറ്റപ്പോൾ
നമുക്കുള്ളതു യഹോവ അല്ലായ്കിൽ,

3 അന്നു ജീവനോടേ ഞങ്ങളെ വിഴുങ്ങുമായിരുന്നു
അവരുടേ കോപം നമ്മിലേക്കു കത്തുമ്പോൾ;

4 അന്നു വെള്ളങ്ങൾ നമ്മെ ഒഴുക്കുമായിരുന്നു
തോടു നമ്മുടേ ദേഹിക്കു മീതേ കടന്നു.

5 അന്നു തിളെക്കുന്ന വെള്ളങ്ങൾ
നമ്മുടേ ദേഹിക്കു മീതേ കടന്നു പോകുമായിരുന്നു.

6 അവരുടേ പല്ലുകൾ്ക്കു നമ്മെ ഇരയാക്കി
കൊടായ്കയാൽ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!

7 നമ്മുടേ ദേഹി കുരികിൽ എന്ന പോലേ
വേടരുടെ കണിയിൽനിന്നു വഴുതി പോയി,
കണി പൊട്ടി നാം ഒഴിഞ്ഞു പോയി.

8 നമ്മുടേ തുണയോ സ്വൎഭൂമികളെ ഉണ്ടാക്കിയ
യഹോവയുടേ നാമത്തിൽ അത്രേ (൧൨൧, ൨).

൧൨൫. സങ്കീൎത്തനം.

സങ്കട കാലത്തിൽ യഹോവ സ്വജാതിക്കു നിഴലാകയാൽ (൪) വ്യാജക്കാരു
ടേ വേൎത്തിരിവിനെ അപേക്ഷിച്ചതു.

1 യാത്രാഗീതം.

യഹോവയിൽ ആശ്രയിക്കുന്നവർ
ഇളകാതേ എന്നേക്കും വസിക്കുന്ന ചിയോൻ മലയോട് ഒക്കും.

2 യരുശലേമിന്നു ചൂഴവും മലകൾ ഉണ്ടു
സ്വജനത്തിനു ചൂഴവും യഹോവ
ഇന്നേ മുതൽ എന്നേക്കും ആകുന്നു.

3 ദുഷ്ടതയുടേ ചെങ്കോൽ
നീതിമാന്മാരുടേ അവകാശച്ചീട്ടിന്മേൽ (എന്നും) ആവസിക്കയില്ല
നീതിമാന്മാർ അക്രമത്തിലേക്കു
കൈകളെ നീട്ടായ്വാൻ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/174&oldid=189111" എന്ന താളിൽനിന്ന് ശേഖരിച്ചത്