താൾ:GaXXXIV5a.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 Psalms, CVI. സങ്കീൎത്തനങ്ങൾ ൧൦൬.

30 അന്നു പിനഹാസ് നിന്നുകൊണ്ടു നടുതീൎക്കയാൽ
ബാധ മുടങ്ങിപ്പോയി;

31 ആയത് തലമുറതലമുറയോളം എന്നേക്കും
അവന്നു നീതി എന്ന് എണ്ണപ്പെട്ടു.

32 പിന്നേ അവർ വിവാദവെള്ളത്തിങ്കൽ ചിനം ജനിപ്പിച്ചു
മോശെക്കും അവർ നിമിത്തം തിന്മ സംഭവിച്ചു;

33 കാരണം അവന്റേ ആത്മാവോടു അവർ മറുക്കയാൽ
അധരങ്ങളാൽ അവൻ ജല്പിച്ചു പോയി.

34 യഹോവ അവരോടു പറഞ്ഞാറേയും
വംശങ്ങളെ അവർ വേരറുക്കാതേ,

35 ജാതികളോട് ഇടകലൎന്നു
അവരുടേ ക്രിയകളെ പഠിച്ചു,

36 അവരുടേ വിഗ്രഹങ്ങളെ സേവിച്ചു പോയി;
അവ അവൎക്കു കണിയായ്തീൎന്നു.

37 തങ്ങളുടേ പുത്രിപുത്രന്മാരെ സ്വാമികൾ്ക്കു ഹോമിച്ചു,

38 കനാനിലേ വിഗ്രഹങ്ങങ്ങൾ്ക്ക് എന്ന് അറുത്ത
പുത്രിപുത്രന്മാരുടേ ചോരയാൽ
നിൎദ്ദോഷരക്തം ഒഴിച്ചു കളഞ്ഞു
രക്തങ്ങളാൽ ഭൂമി ബാഹ്യമായി പോയി.

39 (ഇങ്ങനേ) അവർ സ്വക്രിയകളാൽ തീണ്ടി
തങ്ങളുടേ ദുഷ്കൎമ്മങ്ങളാൽ പുലയാടി പോയാറേ

40 യഹോവയുടേ കോപം സ്വജനത്തിങ്കൽ കത്തി
തന്റേ അവകാശത്തെ അവൻ അറെച്ചു,

41 ജാതികളുടേ കയ്യിൽ ഏല്പിച്ചു
അവരിൽ പകയർ വാഴുകയും ചെയ്തു.

42 ശത്രുക്കൾ അവരെ പീഡിപ്പിച്ചു
അവരുടേ കൈക്കീഴ് ഇവർ താണുപോകയും ചെയ്തു.

43 അവൻ പലപ്രാവശ്യവും അവരെ ഉദ്ധരിക്കും,
അവരോ സ്വന്ത അഭിപ്രായത്താൽ മറുത്തു പോന്നു
തങ്ങളുടേ അകൃത്യത്തിൽ ആണുപോകും.

44 എന്നിട്ടും അവരുടേ മുറവിളി കേൾ്ക്കുമ്പോൾ
അവരുടേ ഞെരുക്കത്തെ അവൻ കണ്ടു,

45 അവൎക്കായി സ്വനിയമത്തെ ഓൎത്തു,
തന്റേ ദയയുടേ പെരുമെക്കു തക്കവണ്ണം അനുതപിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/144&oldid=189054" എന്ന താളിൽനിന്ന് ശേഖരിച്ചത്