താൾ:GaXXXIV5a.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൨. Psalms, XCII. 121.

6 ഇരിട്ടിൽ നടക്കുന്ന മഹാരോഗത്തിന്നും
ഉച്ചെക്കു പകരുന്ന സംഹാരത്തിന്നും നീ ഭയപ്പെടുകയില്ല.

7 നിന്റേ ഇടത്ത് ആയിരവും വലത്തു പതിനായിരവും വീഴും എങ്കിലും,
നിന്നെ തീണ്ടുകയില്ല.

8 കണ്ണുകൊണ്ട് മാത്രം നീ നോക്കി
ദുഷ്ടരിലേ പ്രതിഫലം കാണും.

9 യഹോവേ, നീ എന്റേ ആശ്രയം
എന്നിട്ടു അത്യുന്നതനെ നിണക്കു ശരണമാക്കിയതുകൊണ്ടു,

10 തിന്മ നിണക്കു പിണകയില്ല
നിന്റേ കൂടാരത്തിന്നു ബാധ അണകയും ഇല്ല.

11 കാരണം നിന്നെ എല്ലാ വഴികളിലും കാക്കേണ്ടതിന്ന്
അവൻ നിന്നെ കൊണ്ട് സ്വദൂതരോടു കല്പിക്കും.

12 ആയവർ നിന്റേ കാൽ കല്ലിൽ തട്ടിക്കാതേ
കൈകളിൽ നിന്നെ എടുക്കും (സുഭ. ൩, ൨൩ S).

18 കേസരിയിലും മൂൎഖനിലും നീ ചവിട്ടും
ചെറുകോളരിയെയും പെരിമ്പാമ്പിനെയും മെതിച്ചുകളയും.

14 എന്നോടു സഞ്ജിക്കയാൽ ഞാൻ അവനെ വിടുവിക്കും
എന്നാമത്തെ അറികയാൽ അവനെ ഉയൎന്നിലത്താക്കും.

15 അവൻ എന്നെ വിളിക്കും ഞാൻ അവനോട് ഉത്തരം പറയും,
ഞെരുക്കത്തിൽ അവനോടു കൂടേ ഞാനത്രേ,
അവനെ ഞാൻ പറിച്ചെടുത്തു തേജസ്കരിക്കും.

16 ദീൎഘായുസ്സുകൊണ്ടു തൃപ്തി വരുത്തി
അവനെ എന്റേ രക്ഷയെ കാണിക്കയും ചെയ്യും.

൯൨ . സങ്കീൎത്തനം.

ദൈവസ്തുതിക്ക് ഒരുമ്പെട്ടു (൬) ദുഷ്ടരുടേ ന്യായവിധിയാൽ സന്തോഷിച്ചു
(൧൦) അവരെയും നീതിമാന്മാരെയും ശരിയായി നടത്തുന്ന പ്രകാരം വാഴ്ത്തുന്നതു
(കാലം: സ. ൩൭, ൭൩).

ശബ്ബത്തിന്നാൾ്ക്കു പാട്ടാകുന്ന കീൎത്തന.

2 യഹോവയെ വാഴ്ത്തുന്നതും
അത്യുന്നതതിരുനാമത്തെ കീൎത്തിക്കുന്നതും നല്ലതു.

3 കാലത്തു നിന്റേ ദയയും
രാത്രികളിൽ നിന്റേ വിശ്വസ്തതയും,

9

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/123&oldid=189013" എന്ന താളിൽനിന്ന് ശേഖരിച്ചത്