താൾ:GaXXXIV5 2.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

360 Daniel, VII. ദാനിയേൽ ൭. അ.

<lg n="൧൪"> ന്റേ മുമ്പിൽ(ചിലർ) അവനെ അടുപ്പിച്ചു. അവനു(൫)ഭരണവും യശ
സ്സും രാജത്വംവും നൽകപ്പെട്ടു സകലവശഗോത്രഭാഷകളും അവനെ സേ
വിച്ചു, അവന്റേ വാഴ്ച നീങ്ങാത്ത നിത്യവാഴ്ചയും അവന്റേ രാജത്വം
മുടിയാത്തതും അത്രേ.

</lg>

<lg n="൧൫"> ദാനിയേൽ ആകുന്ന എന്റേ ആത്മാവ് ഉറയകത്തു നൊന്തു തലയി
൬ലേ ദൎശനങ്ങൾ എന്നെ അരട്ടി. അവിടേ നില്ക്കുന്നവരിൽ ഒരുത്ത
നോടു ഞാൻ അണഞ്ഞു ഈ സകലത്തിന്റേയും നിശ്ചയത്തെ അപേ
ക്ഷിച്ചപ്പോൾ കാൎര്യങ്ങളുടേ അൎത്ഥത്തെ എന്നോട് അറിയിച്ചു പറഞ്ഞിതു:
</lg><lg n="൧൭"> നാലായുള്ള ഈ വലിയ മൃഗങ്ങൾ ഭൂമിയിൽനിന്നു കയറേണ്ടുന്ന നാലു
</lg><lg n="൧൮"> രാജാക്കന്മാർ, എന്നാൽ രാജ്യത്തെ ലഭിക്കേണ്ടുന്നവർ അത്യുന്നതന്റേ
വിശുദ്ധന്മാർ അവർ രാജ്യത്തെ എന്നേക്കും സൎവ്വയുഗങ്ങളോളവും അട
</lg><lg n="൧൯">ക്കും. പിന്നേ മറ്റുള്ള സകല മൃഗങ്ങളിലും വ്യത്യാസമുള്ളതായി ഇരിമ്പു
പല്ലുകളാലും ചെമ്പു നഖങ്ങാളാലും അതിഭയങ്കരമായി തിന്നു ചതെച്ചു ശേ
ഷിപ്പു കാലുകളാൽ ചവിട്ടുന്ന നാലാം മൃഗത്തിന്റേ പരമാൎത്ഥം കാംഷി
</lg><lg n="൨൦">ച്ചു; അതിൻ തലയിലേ പത്തു കൊമ്പുകളെ കുറിച്ചും മറ്റൊന്നു കയറിയ
പ്പോൾ ഇതിൻ മുമ്പിൽ മൂന്നു ഉതിൎന്നാറേ കണ്ണുകളും വമ്പുകളെ ഉരക്കു
ന്ന വായും കൂട്ടരിൽ ഏറിയ വലിപ്പവും ആയി കണ്ട കൊമ്പിനെ കുറി
</lg><lg n="൨൧">ച്ചും (ചോദിച്ചു). ഞാൻ നോക്കും പോഴേക്കു ആ കൊമ്പു വിശുദ്ധ
</lg><lg n="൨൨">ന്മാരോടു പോർ ചെയ്തു അവരെ ജയിച്ചതു, വയസ്സൻ വന്നിട്ട് അത്യുന്ന
തന്റേ വിശുദ്ധൎക്കു ന്യായം ലഭിച്ചു വിശുദ്ധർ രാജ്യത്തെ അടക്കുന്ന സമ
</lg><lg n="൨൩">യം എത്തുംപൎയ്യന്തം തന്നേ.- എന്നതിന്ന് അവൻ ഇവ്വണ്ണം പറഞ്ഞു:
നാലാം മൃഗം എന്നാൽ സകലരാജ്യങ്ങളിലും വ്യത്യാസമുള്ള നാലാമത്
ഒരു രാജ്യം ഭൂമിയിൽ ഉണ്ടായി സൎവ്വഭൂമിയെയും തിന്നു ചവിട്ടിച്ചതെച്ചു
</lg><lg n="൨൪">കളയും. പത്തു കൊമ്പുകൾ എങ്കിലോ ആ രാജ്യത്തുനിന്നു പത്തു രാജാ
ക്കന്മാർ എഴുനീല്ക്കും. അവൎക്കു പിന്നേ വേറൊരുവൻ എഴുനീറ്റു മുമ്പേത്ത
വരിൽ വ്യത്യാസമുള്ളവനായി(കാണിച്ചു) മൂന്നു രാജാക്കന്മാരെ വീഴ്ത്തും.
</lg><lg n="൨൫"> അവൻ ഉന്നതനെക്കൊള്ളേ മൊഴികൾ ഉരെച്ചു അത്യുന്നതന്റേ വിശു
ദ്ധരെ ഒടുക്കയും സമയങ്ങളെയും വ്യവസ്ഥയെയും മാറ്റുവാൻ മുതിരുക
യും ചെയ്യും, അവർ കാലം (ഇരു)കാലങ്ങൾ അരക്കാലംവരേ അവന്റേ
</lg><lg n="൨൬"> കയ്യിൽ കൊടുക്കപ്പെടും. എന്നിട്ടു ന്യായവിധി(ക്കാർ) ഇരുന്നുകൊണ്ടു
അവന്റേ വാഴ്ചയെ മതിയാക്കി സംഹരിച്ചു അന്തംവരേ കെടുത്തുകളയും.
</lg><lg n="൨൭"> പിന്നേ രാജത്വവും അധികാരവും വനത്തിൻകീഴ് എങ്ങുമുള്ള രാജ്യ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/366&oldid=192479" എന്ന താളിൽനിന്ന് ശേഖരിച്ചത്