താൾ:GaXXXIV5 2.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

300 Ezekiel, XXXI. യെഹെസ്കേൽ ൩൧.അ.

<lg n="">യഫറോവിനോടും അവന്റേ സകല ആരവാരത്തോടും പറക: നിന്റേ
</lg><lg n="൩"> വലിപ്പത്തിൽ നീ ആൎക്കു സമൻ? അതാ അശ്ശൂർ ലിബനോനിൽ ദേവ
ദാരുവായി കൊമ്പുകൾ ശോഭിച്ചു നിഴലിട്ടുന്ന ചോല കെട്ടി വളൎച്ച ഉയ
</lg><lg n="൪"> ൎന്നു തല കാറുകളോട് എത്തി. ആയതിനെ വെള്ളം വളൎത്തി ആഴി
ഉയൎത്തി, ഇതിൽ പുഴകൾ നട്ട സ്ഥലത്തെ ചുറ്റി ഒഴുകി, വയലിലേ എ
</lg><lg n="൫"> ല്ലാ മരങ്ങളിലേക്കും അതു കയ്യാറുകളെ അയച്ചു. എന്നതുകൊണ്ടു അ
തിൻ വളൎച്ച വയലിലേ എല്ലാ മരങ്ങളിലും ഉയൎന്നു, പെരുവെള്ളത്താൽ
</lg><lg n="൬"> പടരുകയിൾ ശാഖകൾ പെരുകി തൂപ്പുകൾ നീണ്ടുപോന്നു. അതിൻ
ശാഖകളിൽ ആകാശപക്ഷി ഒക്കയും കൂടു കൂട്ടി തുപ്പിൻ കീഴേ വയലി
ലേ മൃഗം എല്ലാം പെറ്റു. അതിൻ നിഴലിൽ വലിയ ജാതികൾ ഒക്ക ഇ
</lg><lg n="൭"> രുന്നു. വേർ പെരുവെള്ളങ്ങളോടു ചേരുകയാൽ അതു വലിപ്പം കൊ
</lg><lg n="൮"> ൺറ്റും കില്ലികളുടേ നീളം കൊണ്ടും ശോഭിച്ചു, ദൈവത്തോട്ടത്തിലേ ദേ
വദാരുക്കൾ അതിനെ വെല്ലാ, കീൽമരങ്ങൾ അതിൻ ശാഖകളോട് ഒ
വ്വാ, അരഞ്ഞിലും അതിൻ ത്പ്പോട് എത്താ, ദൈവത്തോട്ടത്തിൽ ഒരു
</lg><lg n="൯"> വൃക്ഷവും ഭംഗികൊണ്ട് അതിനോട് ഒവ്വാ, ചില്ലികളുടേ പെരിപ്പ
ത്താൻ ഞാൻ അതിനെ സുന്ദരമാക്കുകകൊണ്ടു ദൈവത്തോട്ടത്തിൽ ഉള്ള
ഏദൻവൃക്ഷങ്ങൾ എപ്പേരും അതിങ്കൽ അസൂയ ഭാവിച്ചു.

</lg>

<lg n="൧൦"> അതൊകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറഞ്ഞു: നീ വളൎച്ചയിൽ
ഉയൎന്നു തലയെ കാറുകളോട് എത്തിച്ചു ഉന്നതികൊണ്ടു ഹൃദയം പൊങ്ങു
</lg><lg n="൧൧"> കയാൽ, ഞാൻ ആ വൃക്ഷത്തെ ജാതികളിൽ ബലവാനായനന്റേ ക
യ്യിൽ ഏല്പിക്കും. അവൻ അതിനോടു വേണ്ടുവോളം ചെയ്യും. ദുഷ്ടത
</lg><lg n="൧൨"> നിമിത്തം ഞാൻ അതിനെ ആട്ടിക്കളഞ്ഞു. ജാതികളിൽ അതിപ്രൌ
ഢപരന്മാർ അതിനെ വെട്ടിയിട്ട് എറിഞ്ഞു; മലകളിന്മേലും എല്ലാ താ
ഴ്വരാളിലും അതിൻ ചെല്ലികൾ വീണൂ, കൊമ്പുകൾ ഭൂമിയുടേ എല്ല പ
പ്പ്പ്പങ്ങളിലും തകൎന്നു സകലഭൂവംശങ്ങളും അതിൻ നിഴൽ വിട്ട് ഇറങ്ങി
</lg><lg n="൧൩"> അതിനെ വെച്ചേച്ചു പോയി, വീണ തടിമേൽ ആകാശപക്ഷികൾ
എല്ലാം ഇരുന്നു, അതിൻ തുപ്പിനെ വയലിലേ മൃഗം ഒക്കയും തൊണ്ടുന്നു,
</lg><lg n="൧൪"> വെള്ളത്തിലേ മരം ഒന്നും വളൎച്ച നിമിത്തം ഉയരാതേയും തലയെ കാ
റുകളോളം നീട്ടാതേയും നീൎക്കുടിയന്മാർ ആരും ഉന്നതിഹേതുവായി
തന്നിൽ തന്നേ ഊന്നാതേയും ഇരിക്കേണ്ടതിന്നത്രേ. അവർ എപ്പേരും
മരണത്തിന്നല്ലോ ഏല്പിക്കപ്പെട്ടു മനുഷ്യപുത്രരുടേ ഇടയിൽ ആഴമുള്ള
ദേശത്തിൽ (പോയി) കുഴിയിൽ ഇറങ്ങുന്നവരോടു (കൂടും).
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/306&oldid=192330" എന്ന താളിൽനിന്ന് ശേഖരിച്ചത്