താൾ:GaXXXIV5 2.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൭. അ. Jeremiah, XXXVII. 191

<lg n="൧൦"> പോകയില്ല നിശ്ചയം. എന്നു വേണ്ട നിങ്ങളോടു പൊരുന്ന കല്ദയ
ബലത്തെ നിങ്ങൾ അശേഷം തകൎത്തു എങ്കിൽ അതിൽ കുതൎന്നു കിടപ്പ
വർ ചിലർ ശേഷിച്ചിരുന്നാൽ അവർ താന്താന്റേ കൂടാരത്തിൽ എഴുനീ
റ്റു ഈ പട്ടണത്തെ തീയിൽ ചുട്ടുകളയും.

</lg>

<lg n="൧൧"> കല്ദയബലം ഫറവോവിൻ സൈന്യത്തെ വിചാരിച്ചു യരുശലേമിനെ
</lg><lg n="൧൨"> വിട്ടു വാങ്ങിയാറേ, യിറമിയാ ബിന്യാമിൻദേശത്തുനിന്നു തന്റേ (ആ
ഹാര) ഭാഗം മേടിപ്പാൻ ജനനടുവിൽ അങ്ങി ചെന്നു യരുശലേമിൽ നിന്നു
</lg><lg n="൧൩"> പുറപ്പെട്ടു. ബിന്യാമീൻ വാതുക്കൽ എത്തിയപ്പോൾ അവിടത്തേ കാവ
ല്ക്കാരുടേ മുമ്പൻ ഹനന്യാപുത്രനായ് അശലെമ്യാപുത്രനായ യിറിയ്യാ എന്നു
പേരുള്ളവൻ യിറമിയാ പ്രവാചകനെ പിടികൂടി: നീ കല്ദയപക്ഷം
</lg><lg n="൧൪"> ചേരുവാൻ പോകുന്നു എന്നു പറഞ്ഞതിന്നു: കള്ളം തന്നേ ഞാൻ കല്ദയ
പക്ഷം ചേരാ എന്നു യിറമിയാ പറഞ്ഞാറേ, യിറിയ്യാ അവനെ കേളാ
ഞ്ഞു യിറിമിയാവെ പിടിച്ചുകൊണ്ടു പ്രഭുക്കന്മാരുടേ മുന്നിൽ ആക്കി,
</lg><lg n="൧൫"> പ്രഭുക്കളും യിറമിയാവോടു ക്രുദ്ധിച്ചു അവനെ അടിച്ചു യോനഥാൻ എഴു
ത്തന്റേ വീട്ടിലേ കണ്ടറയിൽ ആക്കി; ആ വീട് അവർ കാരാഗൃഹമാ
ക്കിയിരുന്നു.

</lg>

<lg n="൧൬"> യിറമിയാ കുണ്ടറയിൽ കെട്ടിയ വളവിൽ തന്നേ ആയി ഈറിയ നാൾ
</lg><lg n="൧൭"> അവിടേ പാൎത്തു ശേഷം, ചിദക്കീയാരാജാവ് ആളയച്ചു യിറമിയാവെ
വരുത്തി ഗൂഢമായി തന്റേ മന്ദിരത്തിൽ വെച്ച് അവനോടു "യഹോ
യിൽനിന്ന് വാക്ക് ഉണ്ടോ?" എന്നു ചോദിച്ചു, യിറമിയാ ഉണ്ടെന്നും
നീ ബാബേൽരാജാവിൻ കൈക്കൽ ഏല്പിക്കപ്പെടും എന്നും പറഞ്ഞു.
</lg><lg n="൧൮"> പിന്നേ യിറമിയാ ചിദക്കീയാരാജാവോടു പറഞ്ഞു: നിന്നോടും നിന്റേ
ഭൃത്യന്മാരോടും ഈ ജനത്തോടും ഞാൻ എന്തു പിഴെച്ചിട്ടു നിങ്ങൾ എന്നെ
</lg><lg n="൧൯"> കാരാഗൃഹത്തിൽ ആക്കിയതു? ബാബേൽരാജാവു നിങ്ങടേ മേലും ഈ
ദേശത്തിന്മേലും വരിക ഇല്ല എന്നു നിങ്ങളോടു പ്രവചിച്ച അങ്ങേ പ്ര
</lg><lg n="൨൦"> വാദികളും എവിടേ? ഇന്നേക്കോ രാജാവായ സ്വാമിയേ കേട്ടാലും!
എന്റേ യാചന തിരുമുമ്പിൽ എത്താകേ വേണ്ടു! അവിടേ ഞാൻ മരി
ക്കായ്‌വാൻ യോനഥാൻ എഴുത്തന്റേ വീട്ടിൽ എന്നെ മടക്കി ആക്കരുതേ!
</lg><lg n="൨൧"> എന്നാറേ ചിദക്കീയാരാജാവു കല്പിക്കയാൽ യിറമിയാവീ രാജാലയത്തി
ലേ കാവൽമുറ്റത്താക്കി, പട്ടണത്തിൽ അപ്പം ഒക്കയും മുടിവോളം ദിവ
സേന അപ്പക്കാരുടേ തെരുവിൽനിന്നു ഒരു പിണ്ഢം അപ്പം കൊടുത്തു
പോന്നു; ഇങ്ങനേ യിറമിയാ കാവൽമുറ്റത്തു വസിക്കയും തചയ്തു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/197&oldid=192080" എന്ന താളിൽനിന്ന് ശേഖരിച്ചത്