താൾ:GaXXXIV5 2.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 Jeremiah, XXIX യിറമിയാ ൨൯. അ.

<lg n="൧൫"> പിന്നേ യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകരെ ഉദിപ്പിച്ചു
</lg><lg n="൧൬"> എന്നു നിങ്ങൾ പറയുന്ന അവസ്ഥെക്കു, നിങ്ങളോടു ഒന്നിച്ചു പ്രവാ
സത്തിൽ പുറപ്പെടാതേ ദാവീദാസനത്തിന്മേൽ ഇരിക്കുന്ന രാജാവും ഈ
പട്ടണത്തിൽ വസിക്കുന്ന സൎവ്വജനവും ആകുന്ന നിങ്ങടേ സഹോദര
</lg><lg n="൧൭"> ന്മാരെ തൊട്ടു യഹോവ പറയുന്നിതു: ഇവരിൽ ഞാൻ ഇതാ വാളും
ക്ഷാമവും മഹാരോഗവും അയച്ചുവിട്ടു ചീത്തയായിട്ടു തിന്നുകൂടാത്ത പീ
</lg><lg n="൧൮"> പ്പഴങ്ങൾക്കു അവരെ സമമാക്കി, വാളും ക്ഷാമവും മഹാരോഗവുംകൊ
ണ്ട് അവരെ വേട്ടയാടി (൧൫, ൯) ഭൂമിയിലേ സകലരാജ്യങ്ങൾക്കും അവ
രെ മെയ്യേറുവാനും കൊടുത്തു ഞാൻ അവരെ ആട്ടിക്കളഞ്ഞ സകലജാതി
കളിലും ശാപവും വിസ്മയവും ചീറ്റുന്നതും നിന്ദയും ആക്കിവെക്കും എന്നു
</lg><lg n="൧൯"> സൈന്യങ്ങളുടയ യഹോവ പറയുന്നു. എൻ ദാസന്മാരായ പ്രവാചക
രെ ഞാൻ പുലരേ അയച്ചു പറയിച്ച എൻ വാക്കുകളെ കേളായ്കകൊണ്ടു
തന്നേ എന്നു യഹോവയുടേ അരുളപ്പാടു. നിങ്ങളും കേളാതേ പോയി
</lg><lg n="൨൦"> എന്നു യഹോവയുടേ അരുളപ്പാടു. ഇന്നോ യഹോവാവചനം കേൾപ്പിൻ,
ഞാൻ യരുശലേമിൽനിന്നു ബാബേലിലേക്കു അയച്ചുവിട്ട സൎവ്വപ്രവാ
സമായുള്ളോരേ!

</lg>

<lg n="൨൧"> വിശേഷിച്ചു എന്നാമത്തിൽ നിങ്ങൾക്കു പൊളി പ്രവചിക്കുന്ന കോ
ലായാപുത്രനായ അഹാബ് മയസേയാപുത്രനായ ചിദക്കീയാ എന്നവരെ
തൊട്ടു ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നി
തു: ബാബേൽരാജാവായ നബുകദ്രേചർ അവരെ നിങ്ങൾ കാൺങ്കേ വ
</lg><lg n="൨൨"> ധിപ്പാൻ ഞാൻ അവരെ ഇതാ ഇവന്റേ കയ്യിൽ കൊടുക്കുന്നു. ബാ
ബേലിലുള്ള യഹൂദാപ്രവാസം ഒക്കയും അവരിൽനിന്നു ഒരു പ്രാക്കൽ
എടുത്തു: യഹോവ നിന്നെ ചിദക്കീയാ അഹാബ് എന്നവരെ ബാബേൽ
</lg><lg n="൨൩"> രാജാവു തീയിലിട്ടു വറുത്തതു പോലേ ആക്ക എന്നു പറവാറാകും; അ
വർ ഇസ്രയേലിൽ ഭോഷത്വം പ്രവൃത്തിച്ചു കൂട്ടരുടേ ഭാൎയ്യമാരോടു വ്യഭി
ചരിക്കയും ഞാൻ കല്പിക്കാത്ത വാക്കു എന്നാമത്തിൽ പൊളിപറകയും
ചെയ്ത നിമിത്തം തന്നേ. ഞാനേ അറിയും സാക്ഷി എന്നു യഹോവയു
ടേ അരുളപ്പാടു.

</lg>

<lg n="൨൪. ൨൪"> ശേഷം നെഹ്ലാമ്യനായ ശമയ്യാവോടു നീ പറയേണം: ഇസ്രയേ
ലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നീ യരുശ
ലേമിലുള്ള സൎവ്വജനത്തിന്നും മയസേയാപുത്രനായ ചഫന്യാപുരോഹിത
ന്നും എല്ലാ പുരോഹിതന്മാൎക്കും നിന്റേ പേരിൽ കത്തുകൾ അയച്ചു:
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/176&oldid=192002" എന്ന താളിൽനിന്ന് ശേഖരിച്ചത്