താൾ:GaXXXIV5 2.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൩. അ. Jeremiah, XXIII. 157

<lg n="൧൮">(അവരിൽ) ആർ യഹോവാസംഘത്തിൽ അവന്റേ വചനം കണ്ടു കേൾ
</lg><lg n="൧൯"> പ്പാൻ നിന്നതു? എൻ വചനത്തെ ആർ കുറിക്കൊണ്ടു കേട്ടു? യഹോ
വയുടേ വിശറു ഇതാ! ഊഷ്മാവു പുറപ്പെട്ടു തള്ളിച്ചുഴന്നക്കാറ്റു ദുഷ്ടരുടേ
</lg><lg n="൨൦"> തലമേൽ തട്ടും. യഹോവയുടേ കോപം അവൻ ഹൃദയത്തിന്റേ നിരൂ
പണങ്ങളെ നടത്തി നിവിൎത്തും വരേ മടങ്ങുക ഇല്ല, അതു നാളുകളുടേ
</lg><lg n="൨൧"> അവസാനത്തിൽ നിങ്ങൾക്കു തിരിഞ്ഞു ബോദ്ധ്യമാം. ആ പ്രവാചക
ന്മാർ ഞാൻ അയക്കാഞ്ഞിട്ട് ഓടി ഞാൻ ഉരിയാടാഞ്ഞിട്ടും പ്രവചിച്ചു.
</lg><lg n="൨൨"> അവർ എൻ സംഘത്തിൽ നിന്നു എങ്കിൽ എൻ ജനത്തെ എന്റേ വചന
ങ്ങളെ കേൾപ്പിച്ചു അവരുടേ ദുൎവ്വഴിയിൽനിന്നും പ്രവൃത്തികളുടേ ദോഷ
ത്തിൽനിന്നും മടക്കുമായിരുന്നു.

</lg>

<lg n="൨൩"> ഞാൻ ദൂരേയുള്ളതിന്നല്ല അടുക്കേ മാത്രം ദൈവംഎന്നോ? എന്നു യഹോ
</lg><lg n="൨൪"> വയുടേ അരുളപ്പോടു. അല്ല ഞാൻ കാണാതവണ്ണം ഓരാൾ മറയിടങ്ങളിൽ
ഒളിച്ചുകൊള്ളുമോ? എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ വാനങ്ങ
ളും ഭൂമിയും നിറഞ്ഞിരിപ്പവൻ അല്ലയോ എന്നു യഹോവയുടേ അരുള
</lg><lg n="൨൫"> പ്പാടു. ഞാൻ സ്വപ്നം കണ്ടു സ്വപ്നം കണ്ടു എന്നു എന്നാമത്തിൽ പൊളി
</lg><lg n="൨൬"> പ്രവചിക്കുന്ന പ്രവാചകന്മാർ പറയുന്നതു ഞാൻ കേട്ടു. ഇത് എത്രോ
ടം? പൊളി പ്രവചിക്കുന്ന പ്രവാചകന്മാരും സ്വഹൃദയത്തിൻ മറിമായം
</lg><lg n="൨൭"> പ്രവചിക്കുന്നവരും തമ്മിൽ വിവരിച്ചു ചൊല്ലുന്ന തങ്ങളുടേ സ്വപ്നങ്ങ
ളെകൊണ്ടു എൻ ജനത്തെ എന്നാമത്തെ മറപ്പിക്കേണം എന്നു മനസ്സിൽ
ഉണ്ടോ? അവരുടേ അപ്പന്മാർ ബാളേക്കൊണ്ടു എൻനാമത്തെ മറന്ന
</lg><lg n="൨൮"> തുപോലേ ഇവരും (ചെയ്‌വാൻ) ഭാവിക്കുന്നുവോ? സ്വപ്നം കിട്ടിയ പ്ര
വാചകൻ സ്വപ്നത്തെ വിവരിക്ക, എൻ വചനം കിട്ടിയവൻ എൻ വചന
ത്തെ ഉണ്മയിൽ ചൊല്ലുക! പുല്ലും നെല്ലും ഭേദം ഇല്ലയോ? എന്നു യഹോവ
</lg><lg n="൨൯"> യുടേ അരുളപ്പാടു. എൻവചനം എന്നത് അഗ്നിക്കും പാറയെ പൊടി
ച്ചുകളയുന്ന ചുററികെക്കും ഒത്തതു അല്ലയോ? എന്നു യഹോവയുടേ അരു
</lg><lg n="൩൦"> ളപ്പാടു.— ആകയാൽ എൻ വചനങ്ങളെ തമ്മിൽ തമ്മിൽ മോഷ്ടിക്കു
ന്ന പ്രവാചകന്മാർക്കു ഞാൻ ഇതാ എതിരി എന്നു യഹോവയുടേ അരുള
</lg><lg n="൩൧"> പ്പാടു. തങ്ങടേ നാവെടുത്തുംകൊണ്ടു അരുളപ്പാട് എന്ന് അരുളുന്ന പ്ര
വാചകന്മാൎക്കു ഇതാ ഞാൻ എതിരി എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩൨"> കള്ളസ്വപ്നങ്ങളെ പ്രവചിച്ചും വിവരിച്ചും കൊണ്ടു പൊളികളാലും
വായ്‌ത്തിളപ്പിനാലും എൻ ജനത്തെ തെറ്റിക്കുന്ന പ്രവാചകന്മാർ ഞാൻ അ
യക്കാതേയും കല്പിക്കാതേയും ഉദിച്ചു ഇജ്ജനത്തിന്നു ഒട്ടും ഉതകാത്തതി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/163&oldid=191952" എന്ന താളിൽനിന്ന് ശേഖരിച്ചത്