താൾ:GaXXXIV5 2.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 Jeremiah, XIX. യിറമിയാ ൧൯.അ.

൧൯. അദ്ധ്യായം.

ഒരു ഭരണി ഉടെച്ചുംകൊണ്ടു രാജ്യവിനാശം അറിയിക്കയാൽ (൧൪) തടവി
ലായ ശേഷം ശിക്ഷയെ കൂറിയതു.

<lg n="൧"> യഹോവ പറഞ്ഞിതു: ഓടുകാരനേ ചെന്നു ഭരണിയെ വാങ്ങി ജനമൂ
</lg><lg n="൨"> പ്പരിലും പുരോഹിതമൂപ്പരിലും ചിലരെ കൂട്ടിക്കൊണ്ടു, ഓട്ടുവാതിലിൻ
പുറത്തുള്ള ഹിന്നോംപുത്രന്റേ താഴ്വരയിൽ പോയി ഞാൻ നിന്നോടു
</lg><lg n="൩"> ചൊല്ലും വചനങ്ങളെ അവിടേ കൂറുക! ഹേ യഹൂദാരാജാക്കന്മാരും
യരുശലേമിൽ കുടിയാരും ആയുള്ളോരേ കേൾപ്പിൻ: ഇസ്രയേലിൻ ദൈ
വമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: കേൾക്കുന്ന
ഏവനും ചെവി മുഴങ്ങത്തക്ക തിന്മയെ ഞാൻ ഈ സ്ഥലത്തിന്മേൽ ഇ
</lg><lg n="൪"> താ വരുത്തുന്നതു. അവരും പിതാക്കളും യഹൂദാരാജാക്കന്മാരും എന്നെ
വിട്ടു ഈ സ്ഥലത്തെ അംഗീകരിക്കാതേ തങ്ങൾക്കു അറിയാത്ത അന്യ
ദേവകൾക്കു ഇവിടേ ധൂപിച്ചു കുറ്റമില്ലാത്തവരുടേ രക്തത്തെ ഇതിൽ
</lg><lg n="൫"> നിറെച്ചു, ബാളിന്നു കുന്നുകാവുകളെ പണിതു സ്വപുത്രന്മാരെ ബാളി
ന്നു ഹോമങ്ങളായി തീയിൽ ചുട്ടുപോയ മൂലംതന്നേ. (൭,൩൧,f) ആയതു
ഞാൻ കല്പിച്ചതും ഇല്ല ചൊല്ലിയതും ഇല്ല എൻ മനസ്സിൽ തോന്നിയതും
</lg><lg n="൬"> ഇല്ല. അതുകൊണ്ട് ഈ സ്ഥലത്തിന്നു ഇനി തോഫേത്ത് എന്നും ബേ
ൻഹിന്നോംതാഴ്വര എന്നും അല്ല കുലത്താഴ്വര എന്നത്രേ വിളിക്കുന്ന നാളു
</lg><lg n="൭"> കൾവരും, എന്നു യഹോവയുടേ അരുളപ്പാടു. അന്നു ഞാൻ യഹൂദ
യുടേയും യരുശലേമിന്റേയും മന്ത്രണത്തെ ഇവിടത്തു ഒഴിച്ചുകളഞ്ഞു അ
വരെ ശത്രുക്കളുടേ മുമ്പാകേ അവരുടേ പ്രാണനെ അന്വേഷിക്കുന്നവ
രുടേ കയ്യാൽ വീഴിച്ചു അവരുടേ പിണം വാനപ്പക്ഷിക്കും ഭൂമൃഗത്തിന്നും
</lg><lg n="൮"> ഊണാക്കി, ഈ നഗരത്തെ വിസ്മയവും ചീറ്റുന്നതും ആക്കിവെക്കും.
അതിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു അവൾ കൊണ്ട അടികൾ നി
</lg><lg n="൯"> മിത്തം ഊളയിടും. അവരെ ഞാൻ പുത്രന്മാരുടേ മാംസവും പുത്രിമാരു
ടേ മാംസവും തീറ്റും, അവരുടേ ശത്രുക്കളും പ്രാണനെ അനേക്ഷിക്കു
ന്നവരും വലെക്കുന്ന ഞെരിക്കത്തിലും ബുദ്ധിമുട്ടിലും അവനവൻ തോഴ
ന്റേ മാംസം ഭക്ഷിക്കയും ചെയ്യും.

</lg>

<lg n="൧൦"> പിന്നേ നിന്നോടു കൂടേ പോകുന്ന പുരുഷന്മാർ, കാൺങ്കേ ഭരണിയെ
</lg><lg n="൧൧"> ഉടെച്ചുകളഞ്ഞു അവരോടു പറക: സൈന്യങ്ങളുടയ യഹോവ പറ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/154&oldid=191933" എന്ന താളിൽനിന്ന് ശേഖരിച്ചത്