താൾ:GaXXXIV5 2.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൯. അ. Jeremiah, XIX. 149

<lg n="">ഞ്ഞിതു: ഇനി നന്നാക്കികൂടാതവണ്ണം ഈ കുശവപ്പാത്രം ഉടെക്കും പോ
ലേ തന്നേ ഈ ജനത്തെയും പട്ടണത്തെയും ഉടെച്ചുകളയും. കഴിച്ചിടു
വാൻ സ്ഥലം പോരായ്കയാൽ തോഫേത്തിൽ അവർ പൂത്തുകയും ചെയ്യും.
</lg><lg n="൧൨"> ഇപ്രകാരം ഞാൻ ഈ സ്ഥലത്തോടും അതിൽ വസിക്കുന്നവരോടും ചെ
യ്തു ഈ പട്ടണത്തെ തോഫേത്തിനു സമമാക്കി വെക്കും എന്നു യഹോവ
</lg><lg n="൧൩"> യുടേ അരുളപ്പാടു. യരുശലേമിലേ വീടുകളും യഹൂദാരാജാക്കന്മാരുടേ
മാടങ്ങളും മേല്പുരകളിൽ സകലവാനസൈന്യത്തിന്നും `ധൂപം കാട്ടി അ
ന്യദേവകൾക്കു ഊക്കഴിച്ചുപോന്ന ഭവനങ്ങളും എല്ലാം തോഫേത്തിടം
പോലേ അശുദ്ധമായ്‌പ്പോകും.

</lg>

<lg n="൧൪"> എന്നിങ്ങനേ പ്രവചിപ്പാൻ യഹോവ അയച്ചിട്ടുള്ള തോഫേത്തെ വി
ട്ടു, യിറമിയാ വന്നാറേ അവൻ യഹോവാലയത്തിന്റേ മുറ്റത്തു നിന്നു
</lg><lg n="൧൫"> കൊണ്ടു സകലജനത്തോടും പറഞ്ഞു: ഇസ്രയേലിൻ ദൈവമായ സൈ
ന്യങ്ങളുടയ യഹോവ പറയുന്നിതു: ഞാൻ ഈ പട്ടണത്തിന്നു നേരേ
ഉരെച്ച സകലതിന്മയും ഈ പട്ടണത്തിന്നും അതിന്നടുത്ത സകല നഗ
രങ്ങളിലും ഇതാ വരുത്തുന്നു, അവർ എന്റേ വചനങ്ങളെ കേളാതവ
</lg><lg n="൨൦, ൧"> ണ്ണം പിടരിയെ കഠിനമാക്കുകകൊണ്ടു തന്നേ.— എന്നീ വാക്കുകളെ
യിറമിയാ പ്രവചിക്കുന്നതു ഇമ്മേർ പുത്രനായ പശ്‌ഹൂർ എന്ന പുരോ
</lg><lg n="൨"> ഹിതൻ കേട്ടാറേ— യഹോവാലയത്തിൽ അദ്ധ്യക്ഷമുമ്പൻ ആകകൊ
ണ്ടു പശ്‌ഹൂർ പ്രവാചകനായ യിറമിയാവെ അടിപ്പിച്ചു യഹോവാലയ
ത്തിലേ മീത്തലേ ബിന്യാമിൻവാതുക്കലുള്ള കൈത്തോളത്തിൽ ഇടുവി
</lg><lg n="൩"> ക്കയും ചെയ്തു. പിറേറ്റ നാൾ പശ്‌ഹൂർ, യിറമിയാവെ തോളത്തിൽനി
ന്നു വിടുവിച്ചപ്പോൾ യിറമിയാ അവനോടു പറഞ്ഞിതു: യഹോവ നി
ന്റേ പേർ പശ്‌ഹൂർ എന്നല്ല (ചുറ്റും അച്ചം) മാഗോർ മിസ്സബീബ് എ
</lg><lg n="൪"> ന്നു വിളിക്കുന്നു. എങ്ങനേ എന്നാൽ നിന്നെ ഞാൻ ഇതാ നിണക്കും
നിന്റേ എല്ലാ സ്നേഹിതന്മാൎക്കും അച്ചമാക്കിത്തീൎക്കും. അവർ നിന്റേ ക
ണ്ണുകൾ കാൺങ്കേ വാളാൽ പടും; എല്ലാ യഹൂദയെയും ബാബേലിന്നാമാറു
നിൎവ്വസിപ്പിപ്പാനും വാൾകൊണ്ടു കൊല്ലുവാനും ഞാൻ ബാബേൽരാജാ
</lg><lg n="൫">വിൻ കൈക്കൽ ഏല്പിക്കയും, ഈ പട്ടണത്തിലേ സമസ്തനിധിയും
അവർ അദ്ധ്വാനിച്ചു നേടിയതും അതിലേ അമൂല്ല്യങ്ങൾ ഒക്കെയും യഹൂ
ദാരാജാക്കന്മാരുടേ സകലഭണ്ഡാരങ്ങളെയും അവരുടേ ശത്രുകൈയിൽ
കൊടുക്കയും, ഇവർ അവ പിടിച്ചുപറിച്ചും എടുത്തുംകൊണ്ടു ബാബേ
</lg><lg n="൬"> ലിൽ കടത്തുകയും ചെയ്യും. പശ്‌ഹൂർ നീയും സകലവീട്ടുകാരുമായി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/155&oldid=191936" എന്ന താളിൽനിന്ന് ശേഖരിച്ചത്