താൾ:GaXXXIV5 1.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൯. Psalms, LXIX. 157

<lg n="25"> ദൈവമേ, നിന്റേ സഞ്ചാരങ്ങൾ അവർ കണ്ടു,
എൻദേവനും രാജാവുമായവനു വിശുദ്ധസ്ഥലത്തേക്കുള്ള സഞ്ചാരങ്ങളെ</lg>

<lg n="26"> പാട്ടുക്കാർ മുന്നിലും മീട്ടുന്നവർ പിന്നിലും, [തന്നേ.
കൊട്ടുന്ന കന്യമാർ നടുവിലും (ചെന്നു).</lg>

<lg n="27"> കൎത്താവായ ദൈവത്തെ സഭാസംഘങ്ങളിൽ അനുഗ്രഹിപ്പിൻ,
ഇസ്രയേലുറവിൽനിന്നുള്ളോരേ!</lg>

<lg n="28"> അങ്ങ് അവരിൽ അധികരിക്കുന്ന ചെറിയ ബിന്യമീൻ (൧ ശമു. ൯, ൨ ൧);
യഹൂദാപ്രഭുക്കൾ കൂട്ടവുമായി, ജബുലൂൻ പ്രഭുക്കൾ,
നപ്തലിപ്രഭുക്കൾ തന്നേ (ന്യാ. ൫, ൧൮.</lg>

<lg n="29"> നിന്റേ ശക്തിയെ നിൻ ദൈവം കല്പിച്ചു;
ദൈവമേ, ഞങ്ങൾക്കായി പ്രവൃത്തിച്ച ഊക്കിനെ ബലപ്പെടുത്തുക!</lg>

<lg n="30"> യരുശലേമിന്മേലുള്ള നിൻ മന്ദിരത്തിൽനിന്നു
അരചന്മാർ നിണക്കു തിരുമുല്ക്കാഴ്ച കൊണ്ടുവരും.</lg>

<lg n="31"> നീരോടയിലേ വന്മൃഗം, കൂറ്റങ്ങളുടേ കൂട്ടം
ഇവറ്റെ ജനങ്ങളാകുന്ന കന്നുകളോട് (ഒക്കത്തക്ക) ഭൎത്സിക്ക!
വെള്ളിവാളങ്ങളുമായി അവർ അടി വണങ്ങുകേ,
അടൽ കൊതിക്കുന്ന വംശങ്ങളെ ചിന്നിക്ക! </lg>

<lg n="32"> മിസ്രയിൽനിന്നു തമ്പ്രാക്കന്മാർ വരും,
ക്രൂശ് വിരഞ്ഞു ദൈവത്തിലേക്കു കൈകളെ നീട്ടും.</lg>

<lg n="33"> ഭൂമിയിലേ രാജ്യങ്ങളേ, ദൈവത്തിന്നു പാടുവിൻ,
കൎത്താവെ കീൎത്തിപ്പിൻ! (സേല)</lg>

<lg n="34">പുരാതന സ്വൎഗ്ഗസ്വൎഗ്ഗങ്ങളിൽ എഴുന്നെള്ളുന്നവൻ
അതാ ഊറ്റനാദമായി തൻ ഒലിയെ കേൾ്പിക്കും.</lg>

<lg n="35"> ഇളമുകിലിൽ ശക്തിയും
ഇസ്രയേലിന്മേൽ പ്രാഭവവും എഴുന്ന ദൈവത്തിന്ന് ശക്തി കൊട്ടുപ്പിൻ!</lg>

<lg n="36"> ദൈവമേ, നിന്റേ വിശുദ്ധസ്ഥലങ്ങളിൽനിന്നു നീ ഭയങ്കരൻ!
ഇസ്രയേലിൻ ദൈവമായവൻ ജനത്തിന്നു ശക്തിയും ആക്കവും കൊടുക്കു
ദൈവം അനുഗ്രഹിക്കപ്പെട്ടവനാക! [ന്നു.</lg>

൬൯. സങ്കീൎത്തനം.

നീതിമാൻ സങ്കടകാലത്തിൽ (൭) ദൈവത്തിൻ നിമിത്തം താൻ കഷ്ടപ്പെടു
ന്നു എന്നും (൧൪) വേഗം രക്ഷ വേണം എന്നും പ്രാൎത്ഥിച്ചു (൨൦) ശത്രുദുഷ്ടതയെ
വൎണ്ണിച്ചു (൨൩) അവൎക്കു നാശം ആഗ്രഹിച്ചു (൩൦) സ്തുതിസമയത്തെ കാത്തു നി
ല്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/167&oldid=189703" എന്ന താളിൽനിന്ന് ശേഖരിച്ചത്