താൾ:GaXXXIV5 1.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൮. Psalms, XVIII. 95.

<lg n="30"> നിന്നാലല്ലോ ഞാൻ അണികളെക്കൊള്ളേ പായും
എൻ ദൈവത്താൽ മതിലിന്മേൽ കുതിക്കും.</lg>

<lg n="31"> ഈ ദേവന്റേ വഴിയത്രേ തികവുള്ളതു,
യഹോവയുടേ ചൊൽ ഊതിക്കഴിച്ചുള്ളത്,
അവനിൽ ആശ്രയിക്കുന്ന എല്ലാവൎക്കും താൻ പലിശ ആകുന്നു.</lg>

<lg n="32"> പിന്നേ യഹോവയല്ലാതേ ദൈവം ആർ ഉള്ളൂ?
നമ്മുടേ ദൈവം ഒഴികേ പാറ ആർ?</lg>

<lg n="33"> ശക്തികൊണ്ട് എന്റേ അര കെട്ടി
എന്റേ വഴിയെ തികെക്കുന്നവനും,</lg>

<lg n="34"> എൻ കാലുകളെ പേടമാനുകൾ്ക്കു നേരാക്കി
എന്റേ കുന്നുകളിൽ എന്നെ നിറുത്തുന്നവനും,</lg>

<lg n="35"> എന്റേ കൈകളെ യുദ്ധം അഭ്യസിപ്പിച്ചു [വൻ തന്നേ.
എൻ ഭുജങ്ങളെ ചെമ്പുവില്ലിനെ കുലയേറ്റുമാറാക്കുന്നവനും ആയ ദേ</lg>

<lg n="36"> നിന്റേ രക്ഷ ആകുന്ന പലിശയെ എനിക്കു തന്നു
നിൻ വലങ്കൈ എന്നെ താങ്ങുകയും
നിന്റേ വിനയം എന്നെ വലുതാക്കുകയും ചെയ്തു.</lg>

<lg n="37"> എന്റേ കീഴിൽ എൻ അടികളെ നീ വിസ്താരമാക്കി,
എൻ നരിയാണികൾ ഉലയാതേ,</lg>

<lg n="38"> ഞാൻ ശത്രുക്കളെ പിന്തുടൎന്നു എത്തി പിടിച്ചു
അവരെ മുടിപ്പോളം പിന്തിരികയും ഇല്ല.</lg>

<lg n="39"> അവരെ തകൎക്കും, അവൎക്കു എഴുനീല്പാൻ കഴികയും ഇല്ല,
എന്റേ കാലുകൾ്ക്കു കീഴെ വീഴും.</lg>

<lg n="40"> പടെക്കു ശക്തികൊണ്ടു നീ എന്റേ അര കെട്ടി
എൻ വൈരികളെ എന്റേ കീഴേ കമിഴ്ത്തും.</lg>

<lg n="41"> ശത്രുക്കളെ നീ എനിക്കു പുറം കാട്ടുമാറാക്കി,
എന്റേ പകയരെ ഞാൻ ഒടുക്കും.</lg>

<lg n="42"> അവർ കൂക്കിയാലും രക്ഷിപ്പവൻ ഇല്ല,
യഹോവയോട് എന്നിട്ടും അവൎക്കു ഉത്തരം കൊടുക്കുന്നില്ല.</lg>

<lg n="43"> കാററിന്റേ മുമ്പിൽ പൂഴി പോലേ ഞാൻ അവരെ ധൂളിപ്പിച്ചു
തെരുക്കളിലേ ചേറു പോലേ കളയുന്നു.</lg>

<lg n="44"> ജനത്തിന്റേ വക്കാണങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു
ജാതികൾ്ക്കു തലയാക്കി വെക്കുന്നു,
ഞാൻ അറിയാത്ത വംശവും എന്നെ സേവിക്കുന്നു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/105&oldid=189580" എന്ന താളിൽനിന്ന് ശേഖരിച്ചത്