താൾ:GaXXXIV2.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൧)

ങ്ങൾക്ക പരിശാന്തി ചെയ്കകൊണ്ടു മൂടിക്ക കൃപാസനം
എന്നു പെർ. ഉൾമുറിയെ മറെക്കെണ്ടതിന്നു ആദ്യ വിരി
ക്കൊത്ത അതിസുന്ദരമായ തിരശ്ശീല ൪ തൂണുകളിൽ തൂക്കി.

II. പുറ മുറിക്ക ശുദ്ധസ്ഥലം എന്നു പെർ നീളം ൨൦
മുളം അതിൽ സ്ഥാപിച്ച സാമാനങ്ങൾ മൂന്നു. ൧. പൊൻ
പൊതിഞ്ഞ ഒരു മെശ, അതിന്മെൽ വെച്ച ൧൨ അപ്പ
ങ്ങളെ ആചാൎയ്യന്മാർ സ്വസ്ഥ ദിവസം തൊറും ഭക്ഷി
ക്കെണം. ദൈവസമ്മുഖം കൊണ്ടു നിത്യ തൃപ്തി വരുന്ന
ജീവനത്തിന്നു അത തന്നെ അടയാളം. ൨. പൊൻ കൊ
ണ്ടുള്ള നിലവിളക്ക മരത്തിന്റെ ഭാക്ഷയിൽ തീൎത്തു പുഷ്പ
ഫലസ്വരൂപ പണികളെ കൊണ്ടലങ്കരിച്ചു. അതിൽ ൭
കൊമ്പുകളിൽ നിത്യം കത്തുന്ന ൭ വിളക്കുകൾ ദൈവ
ത്തിന്റെ ൭ ആത്മാക്കൾ ജനിപ്പിക്കുന്ന പ്രകാശത്തെ
യും അതു മൂലമായി ദെവ വചനം പുഷ്പിച്ചു ഫലിക്കു
ന്നതിനെയും അറിയിക്കുന്നു. ൩. പൊൻ പൊതിഞ്ഞ ച
തുരശ്രമായ ധൂപപീഠം. ദെവശ്വാസം നിറഞ്ഞു നാലു
നാമം സ്തുതിച്ചും പ്രാൎത്ഥിച്ചും സുഗന്ധമായി വ്യാപിക്കെ
ണം എന്നു വെച്ചു കണ്ടിവെണ്ണ മുതലായ ൪ സൗരഭ്യ
മുള്ള പശകൾ കൊണ്ടു അതിൽ ധൂപം കാട്ടെണം. ൟ
ശുദ്ധസ്ഥലത്തിന്റെ കിഴക്കെ പുറത്തു ൫ തൂണുകളി
ന്മെൽ തൂക്കിയ തിരശ്ശീല അത്രെ വാതിൽ ആകുന്നു.

III. ഭൂലൊകത്തിന്നടയാളമാകുന്ന പ്രാകാരം ൧൦൦ മുള
ന്നീളവും ൫൦ മുളം വിസ്താരവും ആക്കി. വെള്ളിക്കുടുമ
യും ചെമ്പുകാലും ഉള്ള (൭ * ൮) ൫൬ മരത്തൂണുകളെ ൫
മുളം ഉയരം ആക്കി ഐയഞ്ചു മുളം ദൂരത്ത സ്ഥാപിച്ചു
വെളളി വടികളെ കൊണ്ട തമ്മിൽ ചെൎത്തുറപ്പിച്ചു അ
തിൽ ൪ പുറത്തും വെള്ള വസ്ത്രങ്ങൾ തൂക്കി കിഴക്കെ നെ
റ്റിക്ക നടുവിലെ ൪ തൂണിന്മെൽ ൨൦ മുളം വരെ വെള്ള
മറയല്ല കൂടാരത്തിന്റെ പുറമെ ഉള്ളതുപൊലെ ൪ ശുഭ
നിറമുള്ള തിരശ്ശീലയെ തൂക്കി അതു തന്നെ വാതിൽ. പ്രാ
കാരം വാസസ്ഥലത്തിന്നു താണും ഭൂമിക്കൊത്തവണ്ണം
സ്വൎഗ്ഗത്തിന്നു മുൻ കുറിയും ആയി തൊന്നുവാൻ ൫ എ
ന്ന സംഖ്യ പ്രധാനം, കൂടാരത്തിലെ ദിവ്യസ്വൎണ്ണം അ
ല്ല അതിന്റെ ഛായയൊടുള്ള ചെമ്പു മാത്രം സാമാന
ങ്ങൾക്ക കൊള്ളാം. അതാകുന്നതു. ൧. ഹൊമ പീഠം ചെ
മ്പു പൊതിഞ്ഞ മരങ്ങളെ കൊണ്ടു ൩ മുളം ഉയരത്തിലും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/95&oldid=177652" എന്ന താളിൽനിന്ന് ശേഖരിച്ചത്