താൾ:GaXXXIV2.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൨)

൫ മുളം അകല നീളങ്ങളൊടും കൂടി ചതുരശ്രമായി ൪ ഭി
ത്തികളെ ചമച്ചു ഉള്ളിൽ മണ്ണു നിറച്ചു തീർത്തു. പീഠം (വെ
ദി, തറ) എന്നുള്ളത അനുഗ്രഹ വിശെഷം കൊണ്ട ദെ
വനാമത്തെ ഒൎമ്മപ്പെടുത്തുന്ന സ്ഥലം. ൪ കൊണിലും
൪ മൃഗക്കൊമ്പുകളുടെ സ്വരൂപവും ഉണ്ടു അവ ദിവ്യ വി
ഭൂതിക്കും ജയ യശ്ശസ്സിന്നും അടയാളം പാപിക്ക അഭ
യസ്ഥാനവുമാം. ൨. വെള്ളം നിറച്ചൊരു ചെമ്പു തൊ
ട്ടി പീഠത്തിനും ശുദ്ധസ്ഥലത്തിന്നും നടുവിൽ വെച്ചു.
ആചാൎയ്യന്മാർ അതിൽ പ്രവെശിപ്പാൻ കാലുകളെയും
ദൈവത്തെ സെവിപ്പാൻ കൈകളെയും കഴുകെണം.
പരിശുദ്ധനൊട വ്യാപരിക്കുന്നതിന്നു മുമ്പെ തങ്ങളെ ത
ന്നെ നൊക്കി ആത്മമലിനതയെ വിചാരിപ്പാൻ ഉപ
ദെശമായി ഉരിക്കു കണ്ണാടികൾ തൊട്ടിയിൽ ചെൎത്തു തീ
ൎത്തിരിക്കുന്നു.

ഇങ്ങിനെ മൊശെ രണ്ടാം വൎഷം ൧ മാസം ൧ തിയ്യ
തി ദെവകല്പന പ്രകാരം പണി തീൎത്തു അഭിഷെക തൈ
ലം കൊണ്ടു സകലത്തിന്നും ശുദ്ധി വരുത്തി. അപ്പൊൾ
മെഘം കൂടാരത്തെ മറെച്ചു യഹൊവയുടെ തെജസ്സ വാ
സസ്ഥലത്തെ നിറച്ചു പാൎത്തു. അന്നു തുടങ്ങി പ്രയാ
ണകാലത്തിൽ ഒക്കയും പകൽ മെഘവും രാത്രിയിൽ അ
ഗ്നിയും കൂടാരത്തിന്മെൽ ആവസിച്ചു കണ്ടു. മെഘം ഉയ
രുന്ന ദിവസം വരെയും അവർ അവിടെ തന്നെ പാൎത്തു
വരികയും, ഉയരുമ്പൊൾ പുറപ്പെടുകയും ചെയ്തു. മൊ
ശെ ദൈവത്തൊടു പറവാൻ പ്രവെശിക്കുമ്പൊൾ ഒക്ക
യും കൃപാസനത്തിന്മെൽ ഇരിക്കുന്ന ൨ ഖരുബുകളുടെ
നടുവിൽനിന്നു സംസാരിക്കുന്ന ശബ്ദത്തെ കെൾക്കും.

൧൧ ആചാൎയ്യർ എന്ന പുണ്യ പുരുഷന്മാർ.

ഇസ്രയെലർ എല്ലാവരും ദൈവത്തിന്നടുത്ത പരിശു
ദ്ധ സമ്പത്ത എന്ന വരികിലും യഹൊവ അവരിൽനിന്നു
മുങ്കുട്ടികളെ തെരിഞ്ഞെടുത്തു അവൎക്ക പകരം ലെവിഗൊ
ത്രക്കാരെ തന്നെ ശുശ്രൂഷിപ്പാൻ നിയൊഗിച്ചു. അവ
രിൽ മൂന്നു സ്ഥാനം കല്പിച്ചു. ലെവ്യർ തന്നെ സെവകർ
പ്രയാണ കാലത്തിൽ കൂടാരത്തിന്റെ ചുമടുകാർ. അവ
രിൽ കരെറിയവർ അഹറൊന്റെ സന്തതിയായ ആ
ചാൎയ്യർ. അവരിലും കരെറിയവൻ അഹറൊൻ എന്ന

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/96&oldid=177653" എന്ന താളിൽനിന്ന് ശേഖരിച്ചത്