താൾ:GaXXXIV2.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪)

പ്പൊഴത്തെ കാലങ്ങളിലുണ്ടായ പ്രവൃത്തി പ്രയാസഭെദ
ങ്ങളും തികഞ്ഞ വന്നതിന്റെ ശെഷം നിവൃത്തിയും സ
ന്ധിയുമുള്ള ഒരു വിശിഷ്ടയുഗം വരും എന്നും ഇങ്ങിനെ
യുള്ള രഹസ്യങ്ങളെ ശാബതെന്നും വെദവാക്കിന്റെ അ
ൎത്ഥം അറിയിക്കുന്നെന്നറിക.

൨ പാപൊല്പത്തി (൧ മൊ ൨, - ൩)
ആദ്യമാതാപിതാക്കന്മാർ ദൊഷം ഒട്ടുമറിയാതെ ദൈവ
ത്തെ സ്നെഹിച്ച അവന്റെ കല്പനപ്രകാരം നടന്നുകൊ
ണ്ടകാലത്ത നഗ്നന്മാരായിട്ടും നാണമില്ലാതെ ഇരുന്ന
തൊട്ടത്തിൽ വെല ചെയ്തു അതിനെ കാത്തു അതിന്റെ
ഫലങ്ങളെ യഥെഷ്ടം ഭക്ഷിച്ചുകൊള്ളുകയും ചെയ്തു. അ
വരുടെ അനുസരണത്തിന്ന പരീക്ഷ വരണ്ടുന്നതിന്ന
ദൈവം അവൎക്ക രണ്ട വിശെഷ വൃക്ഷങ്ങളെ കാട്ടി ഒന്നി
ന്ന ജീവ വൃക്ഷം എന്ന പെരും അതിന്റെ പഴം തിന്നു
ന്നവർ എന്നെന്നെക്കും ജീവിക്കും എന്നവരവും കൊടുത്തു,
മറ്റെ മരത്തിന്ന ഗുണദൊഷങ്ങളെ അറിയത്തക്ക വൃക്ഷം
എന്ന പെരവിളിച്ചു ഇതിൽ നീ ഭക്ഷിക്കരുത, തൊടുകയും
അരുത, ഭക്ഷിക്കും ദിവസം നീ മരിക്കും നിശ്ചയം എന്ന ക
ല്പിക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ രാജ്യദ്രൊഹം ചെയ്ത പിശാ
ചായി ചമഞ്ഞ വിശിഷ്ട ദെവദൂതൻ കൌശലമുള്ള സ
ൎപ്പരൂപമെടുത്ത തൊട്ടത്തിൽ പറന്ന വന്ന സ്ത്രീയെ നൊ
ക്കിയാറെ നിങ്ങൾ സകല വൃക്ഷത്തിൻനിന്ന ഭക്ഷിക്കരു
തെന്ന ദൈവം നിശ്ചയമായി അരുളിചെയ്തിട്ടുണ്ടൊ എ
ന്ന ചൊദിച്ചപ്പൊൾ സ്ത്രീ പറഞ്ഞു തൊട്ടത്തിലിരിക്കുന്ന
ഫലം ഒക്കെയും നിങ്ങൾ ഭക്ഷിക്കാം എന്നും അതിന്റെ
നടുവിൽ ഇരിക്കുന്ന ഒരു വൃക്ഷത്തിൻ ഫലത്തെ മാത്രം
തൊടുകയും ഭക്ഷിക്കയും അരുതെന്നും ഭക്ഷിച്ചാൽ മരിക്കും
എന്നും ദൈവത്തിന്റെ അരുളപ്പാടാകുന്നു എന്നാറെ പാ
മ്പ നിങ്ങൾ മരിക്കയില്ല എന്നും നിങ്ങൾ ഭക്ഷിക്കുമ്പൊ
ഴെക്ക നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും എന്നും ഗുണദൊ
ഷങ്ങളെ അറിഞ്ഞ ദൈവത്തെ പൊലെ ഇരിക്കും എന്നും
അറിഞ്ഞതുകൊണ്ടത്രെ ആയവൻ നിങ്ങളെ നിഷെധി
ച്ചു എന്ന നിശ്ചയിച്ച പറഞ്ഞപ്പൊൾ ആ വൃക്ഷത്തിൻ
ഫലം കാഴ്ചക്ക യൊഗ്യവും ഭക്ഷണത്തിന്ന നല്ലതും ബു
ദ്ധിവൎദ്ധനവും ആയിരിക്കും എന്ന സ്ത്രീ കണ്ടു ഫലത്തെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/6&oldid=177563" എന്ന താളിൽനിന്ന് ശേഖരിച്ചത്