താൾ:GaXXXIV2.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩)

ഫലങ്ങളും ചെഞ്ചല്യം കായം മറ്റും ദിവ്യൌഷധങ്ങളും
യവഗൊധൂമാദി ധാന്യങ്ങളും കുന്നുകളുടെ താഴ്വരകളിൽ
വൎദ്ധിക്കുന്നു. യൎദൻ തുടങ്ങിയുള്ള പുഴകളിലും പൊയ്കക
ളിലും വളരെ വെള്ളങ്ങളും മത്സ്യങ്ങളും ഉപ്പും മറ്റും പല
വിശിഷ്ട സാധനങ്ങളും ഉണ്ടാകകൊണ്ടും ആ രാജ്യം എ
ല്ലാ ഖണ്ഡങ്ങളെക്കാളും എറ്റവും ഉത്തമസ്ഥലം എന്ന
ദൈവം കല്പിച്ചിരിക്കുന്നു. അവിടെ കന്നി തുലാമാസ
ങ്ങളിൽ ആദ്യ വൎഷവും മെടമാസത്തിൽ രണ്ടാം വൎഷവും
ഉണ്ടാകുന്നു. അതിന്റെ ശെഷമത്രെ ധാന്യങ്ങളെ മൂ
ൎന്നെടുത്തുവരുന്നു. ഇതല്ലാതെ അവിടെ ഉണ്ടാകുന്ന പ
ല ഭൂഫലങ്ങളും പുറരാജ്യക്കാൎക്ക വിറ്റും പല ചരക്കുകൾ
വാങ്ങിയും കച്ചവടം ചെയ്തു വൎദ്ധിപ്പാനും അവിടെ പ്ര
കാശിച്ച സത്യ ദെവകഥയും മാൎഗ്ഗവും അന്യ ദെശക്കാ
രൊട ക്ഷണത്തിൽ അറിയിപ്പാനും അന്യ രാജ്യങ്ങളെ
സ്വാധീനമാക്കി രക്ഷിപ്പാനും ആ രാജ്യം ൟ പടിഞ്ഞാ
റെ സമുദ്രത്തിന്നും വിലാത്തി സമുദ്രത്തിന്നും നടുവിൽ
എറ്റവും യുക്തസ്ഥലമാകുന്നു. ആയത ഭൂമണ്ഡലത്തിൽ
ദൈവത്തിന്ന എക രാജധാനി എന്ന പൊലെ ഇരിക്കു
ന്നു. ഇപ്പൊൾ മറന്ന പ്രകാരം ഇരിക്കുന്നെങ്കിലും മെ
ലാൽ ദൈവം നിത്യ താല്പൎയ്യം കൊണ്ട ആ ദെശത്തെ ഒ
ൎക്കും എന്ന കല്പിച്ചു എന്നറിക.

അക്കാലത്തിൽ ഖാം ജാതിക്കാരായ കനാന്യർ ആ വാ
ഗ്ദത്ത ദെശത്തിൽ ഇരിക്കകൊണ്ട അബ്രാം ശിഖെം സ
മീപത്തൊളം വന്നു നിന്നാറെ ദൈവം പ്രത്യക്ഷനായി
ഞാൻ ൟ ദെശത്തെ നിന്റെ സന്തതിക്ക കൊടുക്കും എ
ന്ന വാക്കിനെ ഉറപ്പിച്ചു. അതിന്റെ ശെഷം അബ്രാം
അവിടെ തന്നെ യഹൊവായ്ക്ക ഒരു ബലിപീഠം പണി
ചെയ്തു വന്ദിച്ചകൊണ്ടിരുന്നു. ക്ഷാമകാലം ഉണ്ടായ
പ്പൊൾ അവൻ തെക്കൊട്ട പൊയി ഖാം ജാതിക്കാർ കു
ടിയിരിക്കുന്ന മിസ്ര എന്ന പുഷ്ടിയുള്ള രാജ്യത്തിങ്കൽ വ
ന്നു ചില കാലം പാൎത്തു കന്നുകാലിക്കൂട്ടങ്ങളിലും വെള്ളി
പൊൻ തുടങ്ങീട്ടുള്ളവയിലും മഹാ സമ്പന്നനായി ചമ
ഞ്ഞ കനാൻ ദെശത്തെക്കു തിരിച്ച പൊന്നെത്തുകയും
ചെയ്തു. അവനൊട കൂട വന്ന ലൊത്തന്നും സമ്പത്ത
വളരെ ഉണ്ടായിരിക്കകൊണ്ട അവർ ഒന്നിച്ച വസിപ്പാ
നായി ആ ഭൂമി പൊരാതെ ഇരുന്നു ഇരിവരുടെ മൃഗകൂ
B 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/23&oldid=177580" എന്ന താളിൽനിന്ന് ശേഖരിച്ചത്