താൾ:GaXXXIV2.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൫)

മൊശെ പൊറുത്തു എങ്കിലും യഹൊവ കെട്ടു. ഉടനെ മൂവ
രൊടും കൂടാര വാതുക്കൽ വരുവാൻ കല്പിച്ചു വന്നപ്പൊൾ
താൻ മെഘത്തൂണിൽ ഇറങ്ങി അഹരൊനെയും മിൎയ്യാമെ
യും വിളിച്ചു. നിങ്ങൾ എന്റെ വചനങ്ങളെ കെൾപ്പിൻ
നിങ്ങളിൽ പ്രവാചകനുണ്ടായാൽ ഞാൻ ദൎശനത്തിൽ എ
ന്നെ അറിയിച്ചും സ്വപ്നത്തിൽ അവനൊട അരുളി ചെ
യ്യും. എൻ ദാസനായ മൊശെ അപ്രകാരമല്ല അവൻ
എന്റെ വീട്ടിൽ എല്ലാടവും വിശ്വസ്തനാകുന്നു. അഭി
മുഖനായി ഞാൻ അവനൊട സംസാരിക്കും കടമായല്ല കാ
ഴ്ചയായിട്ട തന്നെ പറയും യഹൊവാ രൂപത്തെ അവൻ
കാണും പിന്നെ എൻ ദാസന്നു വിരൊധം പറവാൻ ശ
ങ്കിക്കാഞ്ഞത എന്തു എന്നു പറഞ്ഞു കൊപിച്ചു പൊയി.
മെഘത്തൂൺ നീങ്ങുംപൊൾ അഹരൊൻ പെങ്ങളെ നൊ
ക്കി ശ്വെതകുഷ്ഠം പിടിച്ചു കണ്ടാറെ മൊശെയൊട ഹാ ക
ൎത്താവെ ഞങ്ങൾ മൂഢരായി ചെയ്ത പാപം ഞങ്ങളിൽ
ചുമത്തരുതെ ഗൎഭത്തിൽനിന്നു അഴുകി പുറപ്പെട്ട ചാപി
ള്ള പൊലെ ആക്കരുതെ എന്നു യാചിച്ചപ്പൊൾ. മൊശെ
യും ഹെ ദൈവമെ ഇവളെ സൌഖ്യമാക്കെണമെ എന്ന
പെക്ഷിച്ചു നിലവിളിച്ചു. അപ്പൊൾ യഹൊവ ഇവളുടെ
മുഖത്ത അ‌ഛ്ശൻ തുപ്പി എങ്കിൽ അവൾ ൭ ദിവസം നാ
ണിച്ചു പാൎക്കെണ്ടയൊ എന്നാൽ കുഷ്ഠരൊഗിണി ആക
കൊണ്ടു പാളയത്തിന്നു പുറമെ ൭ ദിവസം അടെച്ചിട്ട പി
ന്നെ ചെൎത്തു കൊള്ളട്ടെ. എന്നു കല്പിച്ച പ്രകാരം ൭ ദിവ
സം താമസിച്ചു പിന്നെ അവളെ കൂട്ടി കൊണ്ടു ഒക്കത്തക്ക
പുറപ്പെട്ടു കനാൻ ദെശത്തിന്റെ തെക്കെ അതിരിൽ എ
ത്തി പാരാനിൽ പാളയം ഇടുകയും ചെയ്തു.

൧൪. ഒറ്റുകാരുടെ നടപ്പു.

അനന്തരം യഹൊവ മൊശെയൊട കല്പിച്ചു ഗൊത്രങ്ങ
ളിൽനിന്നു ൧൨ ആളെ എടുത്തു കനാൻ ദെശത്തിങ്കൽ
ശൊധന ചെയ്യെണ്ടതിന്നയക്ക. എന്നതു കെട്ടു മൊശെ
യഹൂദയിൽ കലെബ എഫ്രയിമിൽ യൊശുവ മറ്റും ഒ
രൊ ഗൊത്രത്തിൽ ഒരൊ പ്രഭുവെ എടുത്തു നിങ്ങൾ മന
സ്സുറപ്പൊട പൊയി കനാൻ ദെശത്തെ നൊക്കി ഭൂമിയു
ടെ ഗുണദൊഷങ്ങളും മനുഷ്യവിശെഷങ്ങളും പട്ടണ
G 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/109&oldid=177666" എന്ന താളിൽനിന്ന് ശേഖരിച്ചത്