താൾ:GaXXXIV2.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൬)

ങ്ങളുടെ അവസ്ഥയും മറ്റും കണ്ടറിഞ്ഞ ആ ദെശത്തി
ലെ ഫലങ്ങളും കൊണ്ടു വരുവിൻ എന്നു കല്പിച്ചു. അപ്ര
കാരം അവർ പൊയി വടക്കെയതിരൊളം ശൊധന
ചെയ്തു ഉറുമാമ്പഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടിട്ട
കെട്ടിയ മുന്തിരിങ്ങാക്കുലയെയും കൂട വഹിച്ചു ഒരു മണ്ഡ
ലം കഴിഞ്ഞ ശെഷം വന്നു പൂൎണ്ണ സഭയിൽ വൎത്തമാനം
അറിയിച്ചു ഫലങ്ങളെയും കാണിച്ചു. ദെശം നല്ലതു അ
തിൽ പാലും തെനും ഒഴുകുന്നു ഫലവും ഇതാ. അതിൽ കു
ടി ഇരിക്കുന്നവർ തെക്കെ അമലെക്യർ മലകളിൽ ഹി
ത്ത്യർ യബുസ്യർ അമൊൎയ്യരും കടൽവക്കത്തും പുഴവക്ക
ത്തും കനാന്യരും ആകുന്നു. അവർ എവരും വമ്പന്മാർ
നഗരങ്ങൾക്ക വലിപ്പവും ഉറപ്പും എറ്റം ഉണ്ടു. എന്നും
മറ്റും പറഞ്ഞ ഭയം വരുത്തിയപ്പൊൾ കലെബ എഴുനീ
റ്റു നാം ക്ഷണത്തിൽ ചെന്നു അതിനെ വശത്താക്കെ
ണം ജയിപ്പാൻ കഴിയും കഴിയും എന്ന അമൎത്തി പറഞ്ഞു
എങ്കിലും. കൂടി പൊയവർ അങ്ങിനെ അല്ല നമുക്ക കഴിക
യില്ല ആ ദെശം പാൎക്കുന്നവരെ ഭക്ഷിച്ചു കളയും മനു
ഷ്യരും മഹാ ദീൎഘമുള്ളവർ ആകുന്നു അവിടെ ഉള്ള അ
ണാക്യരുടെ നെരെ നാം പുഴുക്കൾ അത്രെ. എന്നിങ്ങി
നെ അവശ്രുതി ഉണ്ടാക്കിയ ശെഷം മൊശെ നിന്നു അ
പ്പൻ മകനെ വഹിക്കുന്ന പ്രകാരം ദൈവം നിങ്ങളെ
ൟ വഴി എല്ലാം ചുമന്നു കൊണ്ടുവന്നല്ലൊ എന്ന ഒൎപ്പി
ച്ചിട്ടും സംഘം എല്ലാം നിലവിളീച്ചു രാത്രിയിൽ ഉറങ്ങാതെ
കരഞ്ഞിരുന്നു.

രാവിലെ അവർ മൊശെയുടെ നെരെ വിരൊധം പറ
ഞ്ഞു മിസ്രയിൽ വെച്ചൊ ൟ കാട്ടിൽ വെച്ചൊ മരിച്ചു
എങ്കിൽ കൊള്ളായിരുന്നു നാം തലവനെ ഉണ്ടാക്കി മട
ങ്ങി പൊക എന്നും മറ്റും സംസാരിച്ചു. അപ്പൊൾ മൊ
ശെയും അഹരൊനും സഭ മുമ്പാകെ കവിണ്ണ വീണ ഉട
നെ. യൊശുവും കലെബും ദുഃഖപരവശന്മാരായി വ
സ്ത്രങ്ങളെ ചീന്തി നെരിട്ടു വന്നു ഞങ്ങൾ കണ്ട ദെശം
എറ്റവും നല്ലതു യഹൊവയുടെ പ്രസാദം ഉണ്ടെങ്കിൽ
അവൻ അതിനെ തരും ആ ദെശക്കൎക്ക നിഴൽ ഇല്ല ന
മ്മൊട കൂട യഹൊവ ഉണ്ട ആകയാൽ അവരെ ഭയ
പ്പെടുകയും വിശെഷാൽ യഹൊവയൊട മത്സരിക്കയും
അരുതു എന്നു ഘൊഷിച്ചു പറഞ്ഞപ്പൊൾ. ഇവരെ കു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/110&oldid=177667" എന്ന താളിൽനിന്ന് ശേഖരിച്ചത്