താൾ:GaXXXIV2.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൬)

യഹൊവ നിന്നെ അനുഗ്രഹിച്ചു കാക്കെണമെ.
യഹൊവ മുഖത്തെ നിണക്ക പ്രകാശിപ്പിച്ചു നിങ്കൽ
കനിഞ്ഞിരിക്കെണമെ.
യഹൊവ മുഖത്തെ നിന്മെൽ ഉയൎത്തി നിണെക്ക സ
മാധാനം വരുത്തെണമെ.
എന്നിങ്ങനെ ദെവനാമത്തെ ഇസ്രയെലരുടെ മെൽ
വെച്ചാൽ ഞാൻ അവരെ അനുഗ്രഹിക്കും എന്ന ദൈവ
വാക്യം.

ഇപ്രകാരം മൊശെ അഹറൊനെയും പുത്രന്മാരെയും
സംസ്ക്കരിച്ചു അവൎക്കായി ബലി കഴിച്ചു ചൊര എടുത്തു
അവരുടെ വലത്തെ ചെവിക്കുന്നിയിലും വലത്തെകാൽ
കൈകളുടെ പെരുവിരലുകളിലും പിരട്ടി ചൊരയും അഭി
ഷെക തൈലവും വസ്ത്രങ്ങളിലും തളിച്ചു ൭ ദിവസം കൂ
ടാരത്തിൽ പാൎപ്പിച്ചു എട്ടാം ദിവസം അവരെ കൊണ്ടു
ബലികഴിപ്പിച്ചപ്പൊൾ ജനത്തെ അനുഗ്രഹിച്ചതിന്റെ
ശെഷം യഹൊവയുടെ തെജസ്സ പ്രത്യക്ഷമായി അ
ഗ്നി ഇറങ്ങി ഹൊമദ്രവ്യങ്ങളെ ദഹിപ്പിച്ചു ജനങ്ങൾ ക
ണ്ടാൎത്തു കുമ്പിടുകയും ചെയ്തു. അനന്തരം അഹറൊ
ന്റെ ൨ മക്കൾ യഹൊവ കല്പിക്കാത്ത അഗ്നിയെ ധൂ
പകലശത്തിൽ ഇട്ടു ധൂപം കാട്ടുവാൻ തുനിഞ്ഞപ്പൊൾ യ
ഹൊവസന്നിധിയിൽനിന്നു പുറപ്പട്ട അഗ്നിയാൽ മ
രിച്ചു. എന്നാറെ എന്നെ അടുക്കുന്നവരിൽ എന്റെ വി
ശുദ്ധിയെയും സകല ജനത്തിന്മുമ്പാകെ എന്റെ വൈ
ഭവത്തെയും ഞാൻ കാട്ടും എന്നു യഹൊവാവചനം ഇ
ത തന്നെ എന്നു മൊശെ പറഞ്ഞപ്പൊൾ അഹറൊൻ
മിണ്ടാതെ ഇരുന്നു ശെഷം ൨ മക്കളൊടും കൂട ദുഃഖം കാ
ട്ടാതെ കൂടാരത്തിൽ തന്നെ പാൎത്തു. അപ്പൊൾ യഹൊവ
അവനൊട നിങ്ങൾ ശുദ്ധാശുദ്ധങ്ങൾക്കും ധൎമ്മാധൎമ്മ
ങ്ങൾക്കും ഉള്ള ഭെദം തിരിച്ചറിഞ്ഞു ഇസ്രായെലൎക്ക ഉപ
ദെശിപ്പാന്തക്കവണ്ണം എന്നെ സെവിപ്പാൻ പ്രവെശി
ക്കുമ്പൊൾ മദ്യപാനം ഒട്ടും അരുത എന്നു കല്പിച്ചു. ഇതല്ലാ
തെ അഹറൊനും കൂട അന്തസ്താപം കൊണ്ടു ബലി ക്രമ
ത്തിൽനിന്നു തെറ്റി, ഇപ്രകാരം പുണ്യകൎമ്മങ്ങൾ തുടങ്ങു
ന്ന ദിവസംതന്നെ ൟ കല്പിച്ച കൎമ്മവും കല്പിച്ച പുരുഷ
ന്മാരും മതി അല്ല എന്നും പൂൎണ്ണത വരുത്തുന്ന അഭിഷി
ക്തന്നു ഒരു മുങ്കുറി മാത്രം എന്നും പ്രത്യക്ഷമായി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/100&oldid=177657" എന്ന താളിൽനിന്ന് ശേഖരിച്ചത്