താൾ:GaXXXIV1.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൯. അ. ൨൩

<lg n="">യും പുരുഷന്മാരെ ആകട്ടെ സ്തീകളെ ആകട്ടെ കണ്ടെത്തിയാൽ അവ
രെ ബന്ധിക്കപ്പെട്ടവരായി യെറുശലമിലെക്ക കൊണ്ടുവരുവാൻത
ക്കവണ്ണം ദമസ്കൊസിലെ സഭകൾക്ക അവങ്കൽനിന്ന എഴുത്തുകളെ</lg><lg n="൩">അപെക്ഷിച്ചു✱ പിന്നെ അവൻ പ്രയാണം ചെയ്തുകൊണ്ട ദമസ്കൊ
സിന്റെ സമീപത്ത എത്തി അപ്പൊൾ അകാരണമായി ആകാശ</lg><lg n="൪">ത്തിൽനിന്ന ഒരു പ്രകാശം അവന്റെ ചുറ്റും പ്രകാശിച്ചു✱ അ
പ്പൊൾ അവൻ നിലത്ത വീണു ശൌലെ ശൌലെ നീ എന്തിന എ
ന്നെ ഉപദ്രവിക്കുന്നു എന്ന തന്നൊട പറയുന്ന ഒരു ശബ്ദത്തെ</lg><lg n="൫">യും കെട്ടു✱ പിന്നെ അവൻ നീ ആരാകുന്നു കൎത്താവെ എന്ന പറ
ഞ്ഞു എന്നാറെ കൎത്താവ പറഞ്ഞു ഞാൻ നീ ഉപദ്രവിക്കുന്ന യെശു
ആകുന്നു മുള്ളുകളുടെ നെരെ ചവിട്ടുന്നത നിനക്ക വിഷമുള്ളതാകു</lg><lg n="൬">ന്നു✱ അപ്പൊൾ അവൻ വിറച്ചും പരിഭ്രമിച്ചും കൎത്താവെ ഞാൻ എ
ന്തചെയ്വാൻ നിനക്ക മനസ്സാകുന്നു എന്ന പറഞ്ഞു എന്നാറെ കൎത്താ
വ അവനൊട പറഞ്ഞു എഴുനീറ്റ നഗരത്തിലെക്ക പൊക നീ എന്ത</lg><lg n="൭"> ചെയ്യെണ്ടു എന്ന നിന്നൊട പറയപ്പെടുകയും ചെയ്യും✱ അവനൊടു
കൂട പ്രയാണം ചെയ്ത മനുഷ്യരും ഒരു ശബ്ദത്തെ കെട്ടുകൊണ്ടും</lg><lg n="൮"> ഒരുത്തനെയും കാണാതെയും സംസാരിപ്പാൻ വഹിയാതെ നിന്നു✱
അപ്പൊൾ ശൗൽ നിലത്തുനിന്ന എഴുനീറ്റു അവന്റെ കണ്ണുകൾ തു
റന്നിട്ടും അവൻ ഒരുത്തനെയും കണ്ടില്ല എന്നാറെ അവർ അവ</lg><lg n="൯">നെ കൈ താങ്ങി ദമസ്കൊസിലെക്ക കൂട്ടികൊണ്ടുപൊയി✱ പിന്നെ
അവൻ മൂന്നു ദിവസം കണ്ണുകാണാതെ ഇരുന്നു ഭക്ഷിച്ചതുമില്ല കുടി
ച്ചതുമില്ല✱</lg>

<lg n="൧൦">അപ്പൊൾ ദമസ്കൊസിൽ അനനിയാസ എന്ന നാമമുള്ള ഒരു ശി
ഷ്യനുണ്ടായിരുന്നു വിശെഷിച്ച കൎത്താവ ഒരു ദൎശനത്തിൽ അവ
നൊട അനനിയാസെ എന്ന പറഞ്ഞു എന്നാറെ അവൻ കൎത്താ</lg><lg n="൧൧">വെ കണ്ടാലും ഞാൻ ഇവിടെ ഉണ്ട എന്ന പറഞ്ഞു✱ അപ്പൊൾ ക
ൎത്താവ അവനൊട പറഞ്ഞു എഴുനീറ്റ നെരെന്ന ചൊല്ലപ്പെട്ട
വീഥിയിൽ ചെന്ന യെഹൂദായുടെ ഭവനത്തിൽ തർസൂസക്കാരൻ
ശൌൽ എന്നനാമമുള്ളവനെ അന്വെഷിക്ക എന്തുകൊണ്ടെന്നാൽ</lg><lg n="൧൨"> കണ്ടാലും അവൻ പ്രാൎത്ഥിക്കുന്നു✱ വിശെഷിച്ചും അവൻ ഒരു ദ
ൎശനത്തിൽ അനനനിയാസ എന്ന നാമമുള്ളൊരു മനുഷ്യൻ അ
കത്ത വരുന്നതിനെയും തനിക്ക ദൃഷ്ടി ലഭിക്കത്തക്കവണ്ണം തന്റെ</lg><lg n="൧൩"> മെൽ കയ്യെ വെക്കുന്നതിനെയും കണ്ടിരിക്കുന്നു✱ അപ്പൊൾ അന
നിയാസ ഉത്തരമായിട്ട പറഞ്ഞു കൎത്താവെ ൟ മനുഷ്യൻ യെറു
ശലെമിൽ നിന്റെ പരിശുദ്ധന്മാൎക്ക എത്രയും വളര ദൊഷങ്ങളെ
ചെയ്തിരിക്കുന്നു എന്ന ഞാൻ അവനെ കുറിച്ച പലരിൽ നിന്നും കെ</lg><lg n="൧൪">ട്ടിട്ടുണ്ട✱ നിന്റെനാമത്തെ വന്ദിക്കുന്നവരെ ഒക്കയും ബന്ധിപ്പാനാ
യിട്ട ഇവിടെയുംഅവന പ്രധാനാചൎയ്യന്മാരിൽനിന്ന അധികാരം ല</lg><lg n="൧൫">ഭിച്ചിട്ടുണ്ട✱ എന്നാറെ കൎത്താവ അവനൊട പറഞ്ഞു പൊയ്ക്കൊൾക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/321&oldid=177225" എന്ന താളിൽനിന്ന് ശേഖരിച്ചത്