താൾ:Doothavakyam Gadyam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിതറി ദെന്തംങളെ മുറിച്ചു പരിഭ്രമിപ്പിച്ചു പത്തുദിക്കിലുമ് പരാക്രമവിമുഖംങളായ് പെരുമാറുമാറാക്കുവാൻ ശ്രദ്ധപണ്ണിൻറെൻ. പാണ്ഡവസൈന്യമദ്ധ്യഗതംങളാകിന ആനെത്തലവംങളുടെ ദെന്തമുസലംങളൊടു വെറുപടുത്തു കരെണുക്കളെ കണക്കെ ഇരുന്ന മുഖംങളൊടു കൂട്ടുവാൻ ഇച്ഛിക്കിൻറെൻ. യുദ്ധമ് പ്രാപിക്കനിമിത്തമായ് അമർഷയൊടു വെറുപട്ടകണക്കെ ഇരിക്കിൻറു എന്നുടെ ഹൃദയമ്. ഒരിക്കലും അമർഷയൊടു വെറുപടുവാൻ വിഷയമില്ല എന്നുടെ ഹൃദയത്തിൽ പാണ്ഡുപുത്രന്മാർ അനവരതം അഭിഭവിക്കവിഷയമായ്. അത്രെയുമല്ല ഇവരുടെ പിതാവു പാണ്ഡുവും വിരൊധമെ ചെയ്തതു. എംങനെ എങ്കിൽ ശതധൃതിസമാനനാകിന ശാന്തനവൻ ശ്രീഭീഷ്മന്തിരുവടി ചിത്രാംഗദനിധനാനന്തരമ് വിചിത്രവീര്യനെ രാജ്യപരിപാലനാർത്ഥമ് കല്പിച്ചു. അമ്ബിക ഏൻറുമ് അമ്ബാലിക എൻറുമ് നാമത്തൊടുകൂടി ഇരുന്ന കാശിരാജനന്ദനമാരെ വിവാഹഞ്ചെയിതു വിഷയിയാകയാൽ ക്ഷയരൊഗംകൊണ്ടു മരിച്ചു സ്വർഗ്ഗതനായ വിഷയത്തിങ്കൽ സത്യപരായണയാകിന സത്യവതി സന്തത്യർത്ഥമ് സർവ്വജ്ഞനാകിന ശ്രീവെദവ്യാസനെ പ്രാർത്ഥിച്ചു. അമ്ബികയിലുനിൻറുമ് അമ്ബാലികയിൽനിൻറുമ് ധൃതരാഷ്ട്രരെയുമ് പാണ്ഡുവിനെയുമുത്പാദിപ്പിച്ചു. അവിടെ അന്ധനാകയാൽ ധൃതരാഷ്ട്രൻ രാജ്യാരിഹനല്ല എൻറു ചൊല്ലി പാതിരാജ്യവുമ് പാണ്ഡുവിന്നു പകുത്തു കൊടുത്തു. സൊമവംശജാതരാകിന രജാക്കണ്മാരിൽ ജെഷ്ഠനെ രാജ്യപരിപാലനമ് ചെയിവതു എൻറൊള്ളെടമ് നിരൂപിച്ചില്ല പാണ്ഡു. എൻറിട്ടു ഇവർക്കു പിതാവാകിന പാണ്ഡുവുമ് വിരൊധത്തെ ചെയിതാൻ. പിന്നെ മൃഗയാതത്പരനായ് ഹിമഗിരികാനനംങളെ പ്രാപിച്ചു. വരാഹശശഹരിണാദിമൃഗംങളെ വധിക്കിൻറെടെത്ത മൃഗരൂപധാരിണിയാകിന ഋഷിപത്നിയെ ശരംകൊണ്ടു നിഗ്രഹിക്ക വിഷയമായ് മുനിശ്രെഷ്ഠനാലഭിശപ്തനായ് രാജ്യവാഹനഭണ്ഡാരാദികളൊടു വെറുപെട്ടു ശതശൃംഗത്തിന്മെലെ വസിച്ചാൻ. "അന്യായെനാർജ്ജിതന്ദ്രവ്യമ് തന്ന്യായെന വിനശ്യതി" എൻ




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/17&oldid=158753" എന്ന താളിൽനിന്ന് ശേഖരിച്ചത്