താൾ:Dhruvacharitham.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൩൨
ധ്രുവചരിതം

പിന്നെയുംപിന്നെയുംനിർവഹിക്കുന്നതും
സന്യാസിമാർക്കുമോക്ഷംകൊടുക്കുന്നതും
ധന്യജനങ്ങൾക്കുപുഷ്ടിനൽകുന്നതും
ശത്രുകുലങ്ങളെസംഹരിക്കുന്നതും
ഇത്രിലോകങ്ങളെകാത്തുകൊള്ളുന്നതും
സത്രാശനന്മാർക്കുനായകനായതും
സത്രങ്ങടെഫലദായകനായതും
സ്ഥാവരമായതുംജംഗമമായയതും
കേവലംവിഷ്ണുതാനെന്നുബോധിക്കനീ
ഈവണ്ണമുള്ളത്തിലോർത്തുകൊണ്ടാലിനി
ഈവകദുഃഖങ്ങളുണ്ടാകയില്ലെടോ!
ഈരേഴുലകെന്നുപേരായദാരുവിൻ
നാരായവേരായനാരായണസ്വാമി
ആരായദേവനിന്നോരായ്കമൂലമി-
പ്പാരായവങ്കടൽപോരായദുഃഖത്തി-
ലോരായിരക്കോടിപോരാമനുഷ്യരു-
മോരോവിധങ്ങളിൽവീണുദുഃഖിക്കുന്നു
മാനുഷന്മാരുടെമോഹങ്ങളോരോന്നേ
ഞാനുരചെയ്യുന്നുകേൾക്കനിബാലകാ
കിട്ടുംപണമെങ്കിലിപ്പോൾമനുഷ്യർക്കു
ദുഷ്ടതകാട്ടുവാനൊട്ടുംമടിയില്ല
കിട്ടിയതൊന്നുംമതിയല്ലപിന്നെയും
കിട്ടിയാലുംമതിയല്ലദുരാഗ്രഹം
രണ്ടുപണംകിട്ടുമെന്നുകേട്ടാലവർ
മണ്ടുംപതിനെട്ടുകാതമെന്നാകിലും
കിട്ടിയാലപ്പൊഴേകണ്ടപെണ്ണുങ്ങൾക്കു
കൊണ്ടുപോയിക്കൊടുപ്പാനുംമടിയില്ല
ഭോജനത്തിന്നുംപ്രഥനത്തിനുംപിന്നെ
രാജസേവക്കുംദുരാഗ്രഹംലോകർക്ക്
രാജാവിനെച്ചെന്നുസേവിച്ചുനിൽക്കയും
വ്യാജംപറഞ്ഞുപലരെച്ചതിക്കയും
കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരന്മാർക്കില്ലവാഞ്ഛിതം
മൂക്കിൽവിരൽതള്ളിനിൽക്കുന്നവരെയും
നോക്കുവാൻപോലുമവസരമില്ലപോൽ
എത്രയുംദുഃഖമാംരാജസേവാദിക-
ളെത്രജനമുണ്ടതിന്നുതുനിയുന്നു
ശ്ലോകങ്ങളുണ്ടാക്കിയാലിന്നുനമ്മുടെ
ശോകങ്ങൾതീരുമെന്നെല്ലാംനിരൂപിച്ചു
ശ്ലോകംചമയ്ക്കുംപദങ്ങളുംനിർമിക്കു
മേകൻദുരാഗ്രഹംകൊണ്ടതുചെയ്യന്നു
പട്ടുകിട്ടുമ്പൊഴുംസന്തോഷമില്ലവ
നൊട്ടുംപണംകൂടെമുമ്പേനിനയ്ക്കയാൽ
വീരവാളിച്ചേലകിട്ടിയെന്നാകിലോ
പോരാതരിവളകിട്ടുവാനാഗ്രഹം
പാരിലോരോജനംദ്രവ്യമുണ്ടാക്കുവാൻ
ഓരോരൊവിദ്യകൾകാട്ടുന്നുസന്തതം
ആട്ടംപഠിക്കുന്നുചാട്ടംപഠിക്കുന്നു
കൊട്ടുപഠിക്കുന്നുപാട്ടുസാധിക്കുന്നു
മുട്ടാതെകച്ചകെട്ടുന്നുചിലർനിന്നു
വെട്ടുംതടയുംവടിയുംപയറ്റുന്നു
വായനകൊണ്ടേഫലിപ്പൂവിക്കാലമെ-
ന്നായതിന്നുംചിലരുഷ്ണംപിടിക്കുന്നു
ആയമംവേണമെന്നാൽപണംകിട്ടുമേ
ന്നായുധവിദ്യയ്ക്കൊരുവൻതുനിയുന്നു
വിദ്യകൾമറ്റുള്ളതെല്ലാംവൃഥാതന്നെ
വൈദ്യംപഠിക്കണംദ്രവ്യമുണ്ടാക്കുവാൻ
കാരസ്കരഘൃതംഗുൽഗുലുതിക്തകം
ചേരുന്നനൈകളുമെണ്ണപൊടികളും
സാരമായുള്ളഗുളികയുംകൊണ്ടുചെ-
ന്നൊരോവിധംപണംകൈക്കലാക്കീടുന്നു
മന്ത്രവാദംപഠിക്കുന്നുചിലർപിന്നെ
മന്ത്രങ്ങളോരോന്നെഴുതികൊടുക്കുന്നു
മന്ത്രികളോടുമരചരോടുംചെന്നു
മന്ത്രിച്ചുപട്ടുംവളയുംപറിക്കുന്നു
ജ്യോതിഷശാസ്ത്രംപഠിച്ചവർമിക്കതും
പാതിരാജ്യംകൈക്കലാക്കാൻതടവില്ല
ജാതകംനോക്കീട്ടവർപറഞ്ഞീടുന്ന
കൈതവംകേട്ടാൽകൊടുക്കുംപലവസ്തു
ജ്യോതിഷക്കാരനുംമന്ത്രവാദിക്കുമ-
ച്ചാതുര്യമേറുന്നവൈദ്യനുംവേശ്യയ്ക്കും
ഏതുംമടിക്കാതെവേണ്ടതുനൽകുവാൻ
ഭൂതലവാസികൾക്കില്ലൊരുസംശയം
മറ്റുള്ളവിദ്യകളെല്ലാംപണിപ്പെട്ടു
പറ്റിച്ചുകൊണ്ടുനടക്കുന്നഭോഷർക്കു
കൊറ്റുമാത്രംപോലുമെങ്ങുംകഴിവരാ
മറ്റുള്ളതോപിന്നെഒട്ടുംനിനയ്ക്കേണ്ട
നീറ്റിലെപ്പോളയ്ക്കുതുല്യമാംജീവനെ
പ്പോറ്റുവാനെത്രദുഃഖിക്കുന്നുമാനുഷർ
അറ്റമില്ലോരോന്നുചിന്തിച്ചുകാണുമ്പോൾ
മുറ്റുംദുരാഗ്രഹമെന്നേപറയാവൂ
കാണുന്നതൊന്നുംപരമാർത്ഥമല്ലെന്നു
കാണിനേരംബോധമില്ലമനുഷ്യർക്കു്
ഊണുമുറക്കവുംകൊണ്ടുദിവസങ്ങൾ
പോണതുമാർക്കുംമനക്കാമ്പിലില്ലെടോ
ഓണത്തിനില്ലത്തുവേണ്ടുംപദാർത്ഥങ്ങൾ
കാണാഞ്ഞൊരുത്തനുഴന്നുനടക്കുന്നു
ഓണപ്പുടവത്തരങ്ങളെടുപ്പതി-
ന്നോണച്ചരക്കുവന്നില്ലെന്നൊരുവിധം
പ്രാണനോടുംകൂടിവാഴുന്നുഞാനെങ്കി-
ലേണമിഴിയാൾക്കുവേണ്ടതുനൽകുവാൻ
ആടലില്ലേതുംവിഷുവിനകംപുറം
വീടുപണിയിക്കുമെന്നങ്ങൊരുവിധം
കേടുതീർത്താൽമതിമാളികരണ്ടിനു-
മോടിറക്കാൻപണമില്ലെന്നൊരുവിധം
കണ്ടേടമൂട്ടുള്ളദിക്കിൽക്കുടിയിരു-
ന്നുണ്ടുകൊള്ളാമെന്നൊരുത്തന്റെവാഞ്ഛിതം
കെട്ടുചുമടുമെടുത്തുനടന്നിട്ടു

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/11&oldid=215845" എന്ന താളിൽനിന്ന് ശേഖരിച്ചത്