താൾ:Dhruvacharitham.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൫൩൧
ശീതങ്കൻ തുള്ളൽ

കരുമ്പാറപ്പുറമേറിച്ചരിഞ്ഞാശുകിടക്കുന്നു
തരിമ്പുംപേടികൂടാതെരാപ്പകലുംകഴിക്കുന്നു
വെളുക്കുമ്പോളെഴുന്നേറ്റുതെളിഞ്ഞുള്ളനദി-
(തന്നിൽ
കളിച്ചുകൊണ്ടവനൊട്ടുമിളകാതെനടക്കുന്നു
മലകടെഗുഹകളിൽപുലികടെരവംകേട്ടാൽ
കുലുക്കമില്ലകതാരിലലയ്ക്കാതെനടക്കുന്നു
അതുകാലമൊരുനാളിലതുലമായൊരുകാന്തി
മതിതന്റെപ്രഭപോലെവിദിതമംബരംത-
(ന്നിൽ
അതിയായിവിളങ്ങുന്നതരചനന്ദനൻകണ്ടു
ശാരദചന്ദ്രനുദിച്ചുപൊങ്ങുന്നിതോ?
ക്ഷീരാബ്ധിതാനേയുയർന്നുകാണുന്നിതോ
ഐരാവതംവന്നിറങ്ങിത്തുടർന്നിതോ
ഹാരങ്ങൾകോരിച്ചൊരിഞ്ഞുതുടങ്ങിതോ
ചാരുഗംഗാജലംതാനേവരുന്നിതോ
താരങ്ങളെല്ലാംപൊഴിഞ്ഞുകാണുന്നിതോ
വീരനാംബാലനീവണ്ണംനിരൂപിച്ചു
ദൂരവേമേൽപ്പോട്ടുനോക്കിനിൽക്കുംവിധൌ
ചാരത്തുകാണായിവീണയുംകൈക്കൊണ്ടു
നാരദമാമുനിമെല്ലെവരുന്നതു;
ശ്രീരാമഗോവിന്ദ!ഗോപാല!വൈകുണ്ഠ
നാരായണ കൃഷ്ണ വിഷ്ണോമുരാന്തക
കാരുണ്യവാരിധേ!ശൌരേജനാർദ്ദന
ക്ഷീരാബ്ധിശായിൻഋഷീകേശകേശവ
സീതാപതേ സത്യഭാമാപതേ ഹരേ
പീതാംബരാനന്ദലക്ഷ്മീപതേവിഭോ
രാധാപതേ മാധവാംഭോജലോചന
സാധാരണാശ്രിതശ്രീമൻനമോസ്തുതേ
ഇത്തരംനല്ലതിരുനാമമെപ്പോഴും
ഭക്തിയോടെവീണകൊണ്ടുഘോഷിക്കയും
ചിത്തംതെളിഞ്ഞങ്ങുമൂന്നുലോകത്തിലും
നിത്യംനടന്നുദിവസംകഴിക്കയും
അമ്മുനിപുംഗവൻകണ്ടജനങ്ങളെ
തമ്മിൽപിണക്കിച്ചമച്ചുരസിക്കയും
കണ്ടീലകേട്ടീലയെന്നുനടിക്കയും
കണ്ടവരെക്കൊണ്ടുചെണ്ടകൊട്ടിക്കയും
കണ്മുനകാട്ടിക്കലഹമുണ്ടാക്കയും
നന്മയിലേഷണികൂട്ടിനടക്കയും
യുദ്ധമുള്ളേടംതിരഞ്ഞുനടക്കയും
ക്രുദ്ധിപ്പതിന്നുപായങ്ങൾനിനയ്ക്കയും
ബുദ്ധിമുട്ടുമ്പോൾപ്രസാദിച്ചുനല്ലൊരു
ശുദ്ധമാർഗ്ഗംനരന്മാർക്കുകൊടുക്കയും
ഇങ്ങിനെകാലംകഴിക്കുന്നനാരദൻ
തിങ്ങിനമോദമോടങ്ങെഴുന്നള്ളിനാൻ
ധന്യനായോരുധ്രുവനെന്നബാലന്റെ
മുന്നിൽനിന്നേവമരുളിത്തുടങ്ങിനാൻ
എന്തെടോ ബാലകാഘോരമായുള്ളൊരു
കാന്താരമണ്ഡലംതന്നിൽനടക്കുന്നു?
ബന്ധുക്കളാരുംനിനക്കില്ലയോഹന്ത
സന്താപകാരണംചൊല്ലുകമെല്ലവേ
ദന്തിശാർദൂലങ്ങളന്തികേകാൺകയാ
ലാന്തരംഗേഭയമില്ലയോചൊല്ലുനീ?
നിൻതാതനാരെടോ?നിൻതായുമാരെടോ?
സന്തോഷമോടതുംചൊല്ലുകമെല്ലവേ
കുന്നുംമലകളുംകാടുംകുഴികളും
കൊന്നുതിന്നീടുംമൃഗങ്ങൾസർപ്പങ്ങളും
കുന്നിച്ചുകൂടുന്നകാടുകൾപണ്ടുനീ
കണ്ടറിഞ്ഞിട്ടുമില്ലല്ലോകുമാരക!
എന്നതുകേട്ടൊരുനേരംധ്രുവൻമെല്ലെ
വന്ദിച്ചുമാമുനിതന്നോടുണർത്തിച്ചു
ഉത്താനപദന്റെപുത്രനാകുന്നുഞാ-
നുത്തമകീർത്തേ!ധ്രുവനെന്നുനാമവും
ഉത്തമിയാകുംസുനീതിയെൻമാതാവു്
സത്യമെല്ലാമുണർത്തിക്കാംമഹാമുനേ!
നിത്യംസുരുചിമാതാവിന്നടിയന്റെ
വൃത്തികൾചേർച്ചയല്ലെന്നുവരികയാൽ
ഉത്താനപാദനാമച്ഛനുസങ്കടം
ചിത്തത്തിലുണ്ടാകരുതെന്നുകല്പിച്ചു
നാടുംനഗരവുമെല്ലാമുപേക്ഷിച്ചു
കാടുവാഴുന്നുഞാനിങ്ങനെസംഗതി
കൈടഭവൈരിതൻകാരുണ്യമുണ്ടെങ്കി-
ലാടലില്ലേതുമേകാടുംനഗരമാം
ഇത്തരംബാലന്റെവാക്കുകൾകേട്ടതി-
നുത്തരംനാരദൻസാരമരുൾചെയ്തു
സത്വരംനാരായണന്റെപാദാംബുജം
ചിത്തേയുറപ്പിച്ചുകൊൾകനീബാലക
അത്തൽനീങ്ങിടുവാനിത്രനന്നായിട്ടു
വസ്തുമറ്റൊന്നില്ലതെന്നു ബോധിക്കനീ
ലോകനാഥൻപരൻലോകൈകകാരണൻ
ലോകരക്ഷയ്ക്കവൻദീക്ഷിച്ചിരിക്കുന്നു
ആകുലന്മാരുടെശോകമകറ്റുവാൻ
ആകവേമാധവൻതന്റെചരിത്രങ്ങൾ
മീനായ്പിറന്നുഹയഗ്രീവനാകിയ
ദാനവപ്രൌഢനെപ്പണ്ടുവധിച്ചതും
താനൊരുകൂർമ്മരൂപത്തെധരിച്ചുടൻ
താണൊരുമന്ദരംപൊക്കിയെടുത്തതും
ഘോരനായുള്ളഹിരണ്യാക്ഷനെപ്പുരാ-
വാരാഹരൂപേണചെന്നുടൻകൊന്നതും
വീരനായുള്ളഹിരണ്യകശിപുവെ
നാരസിംഹാകൃതിപൂണ്ടുപിളർന്നതും
വാമനനായിമഹാബലിതന്നോടു
ഭൂമിയെല്ലാമേയളന്നുമേടിച്ചതും
മിത്രവംശേരാമചന്ദ്രനായിപ്പുരാ
രാത്രിഞ്ചരേന്ദ്രന്റെകണ്ഠംമുറിച്ചതും
വൃഷ്ണിവംശേബലഭദ്രനാകുന്നതും
കൃഷ്ണനാകുന്നതുംഖഡ്ഗിയാകുന്നതും
മന്ന്വന്തരങ്ങളിലിങ്ങനെരൂപങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/10&oldid=215844" എന്ന താളിൽനിന്ന് ശേഖരിച്ചത്