താൾ:CiXIV68a.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 404 —

ഒരു വിവാദത്തിൽ: അതിൽ തീപ്പിടിച്ചെന്നും ഇല്ലെന്നും മുക്കേണ്ടും വിരൽ എങ്ങനെ? (വ്യ. മ. how can one order an ordeal for so trifling a cause, as when two dispute: it did burn, it did not burn.

D. അനുബന്ധവിസൎജ്ജനം ANACOLUTHON.

This is the name for want of sequence or connection existing in a sentence, when the latter part does not correspond in construction with the first (W. Pr. Dy.)

863. ഒരന്വയത്തിൽ ഉള്ള വാചകങ്ങൾക്കു സമാനാധികരണം കൂടാതേ പല അധികരണം കണ്ടാൽ അനുബന്ധത്തെ വിടുകനിമിത്തം അനുബന്ധവിസൎജ്ജനം എന്നു പറയാം.

ഉ-ം പരദ്രവ്യം അടക്കുന്ന നരൻ ഭൂപതി ശിക്ഷിതൻ (an invader of other men's property is to be punished) അവ്വണ്ണമേ കുഡുംബത്തെ രക്ഷിക്കാത്ത പുമാനെയും (so is he who does not preserve the family property വ്യ. മ.) പുമാനും എന്നായാൽ പൂൎവ്വോത്തരവാചകങ്ങൾക്കു സമാനാധികരണം ഉണ്ടാകും; എന്നാൽ "ശിക്ഷിക്ക വേണം" എന്നല്ല "ശിക്ഷിതൻ" എന്ന കൎമ്മത്തിൽ ക്രിയ ആകയാൽ ദ്വിതീയ വെച്ചതു മൂലം രണ്ടു അധികരണങ്ങൾ വന്നുപോയി.

E. തസ്യാന്തരേന്യസ്തം PARENTHESIS.

864. ഒരു വാചകത്തിൻ്റെ ഇടയിൽ വെച്ച പദത്തിന്നോ വാചകത്തിന്നോ തസ്യാന്തരേന്യസ്തം എന്നു പേർ. വാചകാരംഭത്തിലും അന്തത്തിലും ആം. ആയതു ഒന്നുകിൽ വെറുതേ പറഞ്ഞതോ, പുനർ വിചാരം പോലേ ചേരുന്നതോ, അതിശയാൎത്ഥം ജനിപ്പിപ്പതോ അല്ല വ്യാഖ്യാനമായി നില്ക്കുന്നതോ മറ്റോ ആകും. ശുദ്ധതസ്യാന്തരേന്യസ്തത്തെ വികല്പിച്ചു വെക്കയോ തള്ളുകയോ ആവു.

വിശേഷിച്ചു ചില സ്ഥിരപദങ്ങളും വാചകങ്ങളും ചെല്വു.

1. 831, 856 ആമതിൽ ചൊല്ലിയവ: അതാ, ഇതാ, എടോ, സഖേ, കാൺ, കേൾ മുതലായവ.

2. നാമവിശേഷങ്ങളായ: പേരറിയുന്നില്ല 390 വിശേഷിച്ചു നിഷേധത്തിൽ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/416&oldid=182551" എന്ന താളിൽനിന്ന് ശേഖരിച്ചത്