താൾ:CiXIV29a.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വവും നന്നാക്കിയൊൻ

൩. മാറുന്നില്ലവൻ ചങ്ങാതം
ഇല്ലതാനും പക്ഷപാതം
സൎവ്വം അഗ്നിയാലെ സ്നാനം
ആയിട്ടത്രെ രക്ഷിപ്പൊൻ

൪. എന്തുപൊൽ ഇനിക്കലക്കം
താൻ അറിഞ്ഞു നല്ല തക്കം
അവനൊടു വന്നിണക്കം
നിത്യം ഞാൻ ആനന്ദിപ്പൊൻ

൯൫

രാ. ൪൦.

൧. വിടാതെ കണ്ടെന്റെ നങ്കൂരം
ഉറെച്ചൊരുനിലമിതാ
വിരൊധി സ്നെഹത്താലെ ക്രൂരം
ആം പാടുപെട്ടരക്ഷിതാ
ലൊകാരംഭത്തിൻ മുമ്പെയും
ഉള്ളി നിലം സ്ഥിരപ്പെടും

൨. എല്ലാ വിചാരത്തെ കടന്നും
ഉണ്ടൊരു നിത്യ കാരുണ്യം
ഉഴന്ന പാപിക്കായ്തുറന്നും
കണ്ടൊതൻ വത്സലഭുജം
വരികിലും വരായ്കിലും
നമ്മിൽ തൻ ഉള്ളം അലിയും

൩. ശിക്ഷിക്കയല്ലവന്റെ ഇഷ്ടം
നമുക്കു രക്ഷ നിശ്ചിതം
അതിന്നായിപുത്രൻ എൻ അരിഷ്ടം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/113&oldid=193807" എന്ന താളിൽനിന്ന് ശേഖരിച്ചത്