താൾ:CiXIV285 1851.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ട്ടുയൎദ്ദൻ നദിയൊളം പരന്നു കിടക്കുന്ന മലനാടു രണ്ടംശമായി കാണുന്നു–അവ
റ്റിൽ വടക്കുള്ളതു മദ്ധ്യ തറന്ന്യാഴിയിൽ ഒഴുകി വരുന്ന കീസൊൻ– ലയൊന്ത
സ്സ് പുഴകളുടെ നടുവിൽ കിടക്കുന്ന ഗലീല നാടാകുന്നു– തെക്കുള്ളതു കീസൊൻ അ
റിഷ് എന്നീ രണ്ടു നദികളുടെ മദ്ധ്യത്തിൽ ഇരിക്കുന്ന ശമൎയ്യ–യഹൂദ്യമലപ്രദെ
ശം തന്നെ– അതിന്റെ കിഴക്കെ അറ്റത്തുയൎദ്ദൻ നദി മെൽ പ്രകാരം വിസ്താരം
കുറഞ്ഞ താഴ്വരയൂടെ തെക്കൊട്ടൊഴുകി വരുന്നു– യൎദ്ദൻ നദിയുടെ കിഴക്കെ കര
യിലെ മല പ്രദെശത്തിന്നു പരയ്യ എന്ന പെർ– അതുതന്നെ കനാൻ ദെശത്തി
ന്റെ കിഴക്കെ അംശം യാബൊൿ–യൎമ്മുൿ–പുഴകൾ അതിൽ കൂടി ഒഴുകിയ
ൎദ്ദനിലും അൎന്നൊൻ ഹമ്മദാദിപുഴകൾശവക്കടലിലും ചെന്നു കൂടുന്നു–ഈ പറ
ഞ്ഞമല പ്രദെശങ്ങളുടെ ഉയരം ൨൦൦൦–൩൦൦൦ കാലടി അത്രെ–മലകൾ മിക്കതും
കുമ്മായപ്പാറകൾ ആക കൊണ്ടു ദെശത്തിൽ എങ്ങും ഗുഹകൾ നിറഞ്ഞിരിക്കു
ന്നു– പണ്ടു ഇസ്രയെലർ യഹൊവ കല്പിച്ച ധൎമ്മപ്രകാരം നടന്നപ്പൊൾ ദെശ
മെല്ലാം തൊട്ടതിന്നു സമമായി യഹൊവാനുഗ്രഹം ഹെതുവായിട്ടു ജനപുഷ്ടിയും
ഫല വൃക്ഷധാന്യാദികളും അത്ഭുതമാം വണ്ണം വൎദ്ധിച്ചുണ്ടായിരുന്നു– (൨ശമു.
൨൪,൯. ൫മൊ.൮, ൭.൯) നിവാസികൾ ധൎമ്മലംഘികളും താന്തൊന്നികളും ആ
യി അന്യദെവകളെസെവിച്ചമുതൽ യഹൊവയുടെ ശാപം പറ്റീട്ടു നാടു മിക്കതും
കാടായും വരണ്ട വനമായും തീൎന്നിരിക്കുന്നു (൫മൊ–൨൮,൧൬–൨൩.൨൪.൩൮.൪൮–൫മൊ
൨൯, ൨൧–൨൫)– – ഇപ്പൊഴത്തെ നിവാസികൾ മൂന്നു വിധം മുസല്മാനരായ അറവി
കളും– യഹൂദന്മാരും– ക്രിസ്ത്യാനരും തന്നെ–ക്രിസ്ത്യാനർ പകമതഭെദികളായി
ദെശത്തിൽ ചിതറി വസിക്കുന്നു–സൎവ്വനിവാസികളിലും അധികം ദരിദ്രന്മാരാകു
ന്നതു പണ്ടു രാജ്യത്തിന്റെ ഉടമക്കാരായ യഹൂദന്മാർ തന്നെ–സ്വമതക്കാർ
പുറനാടുകളിൽ നിന്നു അയച്ചു വരുന്ന ധൎമ്മം കൊണ്ടൂം ചില്വാനവ്യാപാരം കൊ
ണ്ടും അവർ നാൾ കഴിക്കുന്നു– രാജ്യാധിപത്യം മുസല്മാനായ മിസ്രപാൎഷാവിന്റെ
കയ്യിൽ ആകുന്നു അവൻ നാടുവാഴികളെ കൊണ്ടു കാൎയ്യാദികളെ നടത്തിനിവാ
സികളുടെ സൌഖ്യത്തെ അല്ല തന്റെ ഖജാനയെ വിചാരിച്ചുവരുന്നുള്ളു–

F Muller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/16&oldid=191124" എന്ന താളിൽനിന്ന് ശേഖരിച്ചത്