താൾ:CiXIV280.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൪൧

ടു ത്തുചിതമെന്നുകാണ്മവൎക്കുതൊന്നുമാ റരുണനന്ദനൻതലയറുത്തു
ടൻധരണിയിലിട്ടാൻ ഝടിതിഫല്ഗുനൻ ജയജയശബ്ദംജഗതിപൂരി
ച്ചു ജയംവിജയനുലഭിച്ചതുമൂലം തപനമണ്ഡലംഝടിതിഭൂമിയിൽപ
തനംചെയ്തതുകണക്കെകൎണ്ണൻതൻ വദനപംകജംപതിച്ചുഭൂമിയിൽ
ഉയൎന്നുദെഹിയുമൊളിവൊടുകൂട നടന്നുകൌരവരതിശൊകത്തൊടും
വിവിധമംഗലസ്തുതികൾവാദ്യങ്ങൾ വിബുധഭൂസുരജയനിനാദ
ങ്ങൾ പവനജനലറിനനിനാദവും ഭുവനവാസികൾപുകഴ്ത്തുംനാദ
വും പുടപുഴങ്ങുമാറിവറ്റെകൊണ്ടുടൻകടൽപൊലെയുള്ളപടയുമായ്പാ
ൎത്ഥൻ ഉടലിൽസ്വെദശൊണിതങ്ങളുമണിഞ്ഞടൽനിലംതന്നിൽവി
ളങ്ങീടുന്നെരം കുസുമവൃഷ്ടിയുംതലയിലെറ്റെറ്റു മധുരിപുവുമായ്നട
ന്നുമെല്ലവെ അനുപമനായവിജയൻതാനുമാ യിനസുതാത്മജൻച
രണതാരിണ തൊഴുതുവീണുടൻനമസ്കരിച്ചിതു തൊഴുതെഴുനീറ്റുസ
പദിധൎമ്മജൻ അഖിലലൊകെശന്മുഖവുംനൊക്കിനാനനുജന്മാരെയുമ
ണച്ചുപുൽകിനാൻ തലയിലശ്രുക്കൾപലവുരുവീഴ പ്പലവുരുമുകന്നി
തുനരപതിപെരികനന്നെല്ലൊവിജയൻകൎണ്ണനെപൊരുതുകൊന്നതെ
ന്നരുൾചെയ്തുകൃഷ്ണൻ ചെറുതുപുഞ്ചിരികലൎന്നുധൎമ്മജൻമുരഹരനൊടു
പറഞ്ഞിതീവണ്ണം അതുപുനരെന്തുവിചിത്രമായതുമധുരിപൊമലർമക
ൾമണവാള അഖിലലൊകവുമകത്തടക്കിയുംപുറത്തുകാട്ടിയുമതിനെര
ക്ഷിച്ചും പലകാലങ്ങളുംപലപ്രകാരവുംചിലലീലകളിലെഴുന്നമായ
യിൽ മുഴുകിമൊഹിച്ചുമരുവുന്നലൊകംമുഴുവൻനിന്തിരുവടിയല്ലൊനൂ
നം അടിയരാംഞങ്ങൾക്കുടയനിന്തിരു വടിതുണയായാലരുതാതെ
യുണ്ടൊ ജഗതിസംപ്രതിചെറുതുകാൎയ്യമെ ന്നണിമിഴികളിലൊഴുകും
നീരൊടു യുധിഷ്ഠിരൻപറഞ്ഞളവുലൊകങ്ങൾ ക്കധിഷ്ഠാനമായമുരരി
പുചൊന്നാൻ ശമദമയമനിയമസത്യങ്ങ ളമിതസൽഗുണമുടയനി
ന്നുടെ ചലവീമുഖമാംവിമലകൎമ്മത്തിൻ ഫലമിതുജയംവരുന്നതിന്നി
യും പലപ്രകാരവുംജയംവരുമെന്നു മധുരമായുടനരുളിച്ചെയ്തൊരു മ
ധുമഥനനുംവിജയനുംമറ്റു മനിലനന്ദനദ്രുപദന്മാരൊടു മനുപമനാ
യയമതനയനും തെളിഞ്ഞുകൈനിലയകത്തുമെവിനാർ വിളങ്ങിമ
രുള്ള സുഹൃജ്ജനങ്ങളും പലനെരംപറഞ്ഞരുതെതുമെന്നു പറഞ്ഞട
ങ്ങിനാൾകിളിമകൾതാനും.

കൎണ്ണപൎവ്വംസമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/347&oldid=185637" എന്ന താളിൽനിന്ന് ശേഖരിച്ചത്