താൾ:CiXIV258.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൩

ണം ഒന്നുതന്നെ എങ്കിലും അതിനെ നടത്തുന്ന പ്രകാരം വെവ്വെ കാണു
ന്നു കിഴക്കെസഭക്കാരുടെ ഇടയിൽ വെച്ചു പുത്രന്നു പിതാവൊടുള്ള സംബ
ന്ധത്തെകുറിച്ചു ഉണ്ടായ വിവാദം ആ സഭയിൽമാത്രമെ വ്യാപിച്ചുള്ളുപ
ടിഞ്ഞാറെസഭക്കാരെല്ലാവരും കെവലം ബുദ്ധിക്കല്ല ക്രിയകൾ്ക്കുതന്നെ
പ്രകാശംവരുത്തെണമെന്നു വിചാരിച്ചു വരികകൊണ്ടു ൪൦൦ാം ക്രി.അ
പെലാഗ്യൻ എന്നൊരു മഠസ്ഥൻ ഉണ്ടാക്കിയ ഉപദെശവിവരമാവി
തു-മനുഷ്യൻ ജന്മദൊഷത്തൊടു കൂടാതെപിറക്കുന്നു എന്നും താൻ
തന്നെ പുണ്യത്തിന്നുത്സാഹിക്കുന്ന വഴിയായി തനിക്കനീതിയെയും
സമ്പാദിക്കുന്നെന്നും മനുഷ്യപ്രയത്നംകൊണ്ടു ഫലിക്കുന്ന സല്ഗതി
യെക്കാളും അതിമാനുഷമായതിനെ ക്രിസ്തു സ്ഥാപിച്ചു എന്നും അവ
ന്റെ പുതുവെപ്പുകളെ നിവൃത്തിച്ചു യൊഗ്യത വരുത്തുന്നവന്നു അത്രെ
സ്നാനംകൊണ്ടും ദിവ്യകാരുണ്യവരങ്ങളെക്കൊണ്ടും ആഗതി ലഭിക്കും
എന്നും ഇപ്രകാരമെല്ലാം പരസ്യമാക്കുന്നതു കെട്ടു അഫ്രികഖണ്ഡത്തി
ലെ ഹിപ്പൊ അദ്ധ്യക്ഷനായും സഭെക്ക ദിവ്യദീപസ്വരൂപനായുമുദി
ച്ച ഔഗുസ്തീൻ വിരൊധിച്ചു അനുമാനയുക്തികളെകൊണ്ടും വെദം
കൊണ്ടും വാദിച്ചുപറഞ്ഞതീവണ്ണം-മനുഷ്യൻ ജനിക്കുന്നത്പാപത്തൊ
ടുകൂടയാകുന്നു എന്നും സ്വതവെ നീതിയില്ലാത്തവനും നീതിയെ എത്താ
ത്തവനുമാകകൊണ്ടു ക്രിസ്തുവിന്റെ നീതിയിലത്രെ ആശ്രയം കാണു
ന്നവൻഎന്നും ൟ നീതി സ്വന്തപ്രയത്നത്താലല്ല മുറ്റും ദൈവക
രുണയാലത്രെ ലഭിക്കും എന്നും കാണിക്കയാൽ-സഭപലാഗ്യന്റെ ദു
രുപദെശത്തെ തള്ളികളകയും ചെയ്തു-എങ്കിലുംഔഗുസ്തിൻ മനുഷ്യ
ൻ തന്നിഷ്ടംകൊണ്ടു ഗുണംഒന്നും സാധിപ്പാതെ ഇരിക്കുന്നതല്ലാതെ
ദൈവം വെറുതെ ഇവനെ സല്ഗതിക്കും ഇവനെ ദുൎഗ്ഗതിക്കും മുന്നിശ്ചയി
ച്ചപ്രകാരം പഠിപ്പിച്ചു എന്നു തൊന്നുകകൊണ്ടും അക്കാലത്തിലെ സ
സജ്ജനങ്ങൾ സല്ക്രിയകൾ അത്യാവശ്യംതന്നെ എന്നു മുച്ചൂടും ഉറപ്പിക്ക
കൊണ്ടുംഅവൻ ദൈവകരുണാസ്വാതന്ത്ര്യപ്രകാരവും മനുഷ്യഹൃദയ
ദൌൎബല്യപ്രകാരവും ഉപദെശിച്ചിട്ടുള്ള പൂൎണ്ണസത്യം നീളെ പരക്കുന്ന
തിന്നു കുറവു വന്നു പൊയി-ക്രിസ്ത്യാനരെ മിക്കതും നീതിമാന്മാരാക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/191&oldid=192713" എന്ന താളിൽനിന്ന് ശേഖരിച്ചത്