താൾ:CiXIV136.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 213

വിവരം താലൂക്കിലും ഞാൻ ബൊധിപ്പിച്ചപ്പൊൾ സത്യം ചെ
യ്വാനും കെൾപ്പാനും മനസ്സില്ലന്നാകുന്നു ഒന്നാം പ്രതി ബൊധി
പ്പിച്ചിരിക്കുന്നത തീൎപ്പിൽ പറയുന്നതായ മുഖ്യസ്ഥന്മാരുടെ റ
പ്പൊടത്തിലും നിലം ൧ാം പ്രതി നടക്കുന്നു എന്നില്ലാ— മെൽ പറ
ഞ്ഞ എല്ലാമാധാരങ്ങളാലും സമീപസ്ഥന്മാരായി ൬ാളെ ഹാജരാ
ക്കി അവരുടെ വായ്മൊഴികളാലും നിലം ഞാൻ നടന്നു വരുന്നു
എന്ന ഉറപ്പായും തെളിഞ്ഞിരിക്കുന്നു. നിലം ആരും നടന്നുപൊ
കരുതെന്ന മുഖ്യസ്ഥന്മാര വിരൊധിച്ചിരിക്കുന്നു— നിലം കിടപ്പാ
യാൽ കാണപലിശക്കും നികിതിക്കും ജന്മഭൊഗത്തിന്നും എന്നാ
ൽ ഉത്തരവാദിയായി വരുവാൻ കഴിയുന്നതല്ലാ— മറ്റൊരാൾ നി
ലം നടക്കുന്നത ഇനിക്ക സമ്മതവും അല്ലാ— അതുകൊണ്ട മെൽ
പറഞ്ഞ ആധാരങ്ങളും ഇനി വെണ്ടുന്ന തെളിവുകളും എന്നൊട
വാങ്ങി ആയ്തും വിസ്താരങ്ങളും മുൻപറഞ്ഞ കച്ചീട്ടും നൊക്കിയും
ൟ കാൎയ്യത്തിന്റെ സത്യം അറിഞ്ഞും എന്നെകൊണ്ട സത്യം
ചെയ്യിച്ചും നിലം കിഴുക്കട പ്രകാരം ഞാൻ നടപ്പാനായി തീൎപ്പു
ചെയ്ത തരുവാൻ അപെക്ഷിക്കുന്നു.

കൂറ്റനാടതാലൂക്ക താസീൽദാര കല്പിച്ച തീൎപ്പ.

അന്ന്യായം തെയ്യൻ

പ്രതി
പറങ്ങൊടൻനായര മുതൽ ൫ാൾ

മുക്കുതലെ ഭഗവതി ദെവസ്സത്തിൽനിന്ന ൨ാം പ്രതി ൧൧൫
പണം കാണമായി ൫൭꠱ നെല്ല പാട്ടത്തിന്റെ നിലംപറ
മ്പുകൾ ചാൎത്തി വാങ്ങീട്ടുള്ളതിൽ ചെൎന്ന ചെലക്കലൊടി നില
വും അരികത്തെ കണ്ടവും ഒറ്റ കണ്ടവും തറമൽ കണ്ടം ൭–ം
പിച്ചിരിക്കാട്ടെ പറമ്പും മറത്തിൽപറമ്പിന്റെ മെലെ മുറിയും
കിണറ്റിന്റെ പടിഞ്ഞാറ ചൊവ്വ വടക്കൊട്ടുള്ള പറമ്പിന്റെ പ
ടിഞ്ഞാട്ടുള്ള പറമ്പും ൨ാം പ്രതി കയ്യായി അന്ന്യായക്കാരൻ നട
ന്ന വരുമ്പൊൾ ൮൧ പണം കാണവും കുഴിക്കൂറ ചമയത്തിന്ന
൬൩൪ പണവും കൂടി വകരണ്ടിൽ ൭൧൫ പണം കൊടുത്ത കീഴാ
ധാരങ്ങളൊടുകൂടി ൨–ം ൩–ം പ്രതികളൊട ൧൦൨൫ വൃശ്ചികം ൧൩൹
ചാൎത്തിവാങ്ങി നടന്നവരുമ്പൊൾ ചെലക്കലൊടിമുതലായ നില
ത്ത അന്ന്യായക്കാരൻ എറക്കീട്ടുള്ള മകരവിള ൧൦൨൬ ധനുമാസം
൨൮൹ക്ക ൫൧ ജനവരി ൧൦൹ പകൽ പ്രതിക്കാര കൊയ്ത കൊണ്ടു
പൊകുന്നത കണ്ട വിരൊധിച്ചാറെ അടികലശൽ ചെയ്തിരിക്കുന്ന
പ്രകാരം അന്ന്യായക്കാരൻ ജനവരി ൧൧൹ ഹരജിബൊധിപ്പി
ച്ചു—അന്ന്യായക്കാരനൊട ചൊദ്യം ചെയ്കയും ൧–ം വ–ം പ്രതികളെ
ജനവരി ൨൭൹ പിടിച്ച അവരൊടും സാക്ഷികളൊടും വിസ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/223&oldid=179801" എന്ന താളിൽനിന്ന് ശേഖരിച്ചത്